സുപ്രീംകോടതി പ്രതിസന്ധി രാഷ്ട്രീയവത്കരിക്കരുതെന്ന് രാഹുലിനോട് ബി.ജെ.പി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി നിയമവ്യവസ്ഥയിലെ ആഭ്യന്തര പ്രശ്നമാണെന്നും അത് രാഷ്ട്രീയവത്കരിക്കരുതെന്നും ബി.ജെ.പി. ഇത് കോണ്‍ഗ്രസിനുള്ള ഉപദേശമാണ്. കോണ്‍ഗ്രസ് അവരുെട സ്വഭാവം വെളിപ്പെടുത്തന്നത് ജനങ്ങള്‍ കാണുന്നുണ്ടെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

സുപ്രീംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ജഡ്ജിമാര്‍ സംയുക്തമായി ചര്‍ച്ച െചയ്യണമെന്ന് പ്രസ്താവന ഇറക്കിയ കോണ്‍ഗ്രസിെന്‍റ നടപടിക്കെതിരെയാണ് വിമര്‍ശനം. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്നുള്ള ഹരജി മുതിര്‍ന്ന അഭിഭാഷകരുടെ ബെഞ്ച് തന്നെ കേള്‍ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

വ്യവസ്ഥകള്‍ പാലിക്കാതെ ചീഫ് ജസ്റ്റിസ് സ്വന്തം ഇഷ്ടപ്രകാരം കേസുകള്‍ ബെഞ്ചുകള്‍ക്ക് കൈമാറുന്നുവെന്നായിരുന്നു മുതിര്‍ന്ന ജഡ്ജിമാരുെട ആരോപണം. ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം വളരെ പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ജഡ്ജിയുടെ മരണം സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ നിരീക്ഷണത്തില്‍ നേരായ രീതിയില്‍ അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

രാഹുലിന്‍റ ഇൗ പ്രസ്താവനയെ തുടര്‍ന്നാണ് ബി.ജെ.പി മറുപടിയുമായി രംഗത്തെത്തിയത്. പാര്‍ട്ടികളുടെ രാഷ്ട്രീയക്കളികള്‍ നിയമ വ്യവസ്ഥക്ക് പുറത്തുമതി. നിയമ സംവിധാനത്തിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം നല്ലതല്ലെന്നും ബി.ജെ.പി വാക്താവ് സാംബിത് പാത്ര പറഞ്ഞു. ജഡ്ജിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതിയുടെ പരിഗണനയിലുള്ള കേസാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന് കോണ്‍ഗ്രസിനും അറിയാവുന്നതാണെന്നും സാംബിത് പാത്ര കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *