ജഡ്ജിമാരുടെ ഒഴിവ് നികത്താന്‍ തീവ്രശ്രമം; കൊളീജിയം ചേര്‍ന്നത് ആറു തവണ

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള തീവ്രശ്രമത്തിന്‍റെ ഭാഗമായി 30 ദിവസത്തിനിടെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയില്‍ സുപ്രീം കോടതി കൊളീജിയം യോഗം ചേര്‍ന്നത് ആറ് തവണ.

ഒക്ടോബര്‍ മൂന്നിനു ചീഫ് ജസ്റ്റീസ് ചുമതലയേറ്റതിനു പിന്നാലെ നാലു സുപ്രീം കോടതി ജഡ്ജിമാരെയും 29 ഹൈക്കോടതി ജഡ്ജിമാരെയും നിയമിക്കുന്നതിനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാരിനു കൈമാറുകയും ചെയ്തു. ചീഫ് ജസ്റ്റീസ്, ജസ്റ്റീസുമാരായ മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ്, എ.കെ. സിക്രി, എസ്.എ. ബോബ്ഡെ എന്നിവരാണ് സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങള്‍.

ഒക്ടോബര്‍ 30നു ചേര്‍ന്ന യോഗത്തില്‍ മധ്യപ്രദേശ്, പാറ്റ്ന, ഗുജറാത്ത്, ത്രിപുര ഹൈക്കോടതികളിലെ ചീഫ് ജസ്റ്റീസുമാരെ നിയമിക്കാനുള്ള ശിപാര്‍ശ നല്‍കിയിരുന്നു. ഈ ശിപാര്‍ശ 48 മണിക്കൂറിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതും ചരിത്രത്തിലിടം നേടി. കേരളാ ഹൈക്കോടതിയിലേക്കു സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്ത അഞ്ചു പേരില്‍ നാലു പേരുടെ നിയമനമായതും ഈ കാലയളവിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *