തെറ്റായ ആചാരങ്ങള്‍ തിരുത്തിയാണ് നാട് പുരോഗതി നേടിയത്: സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: തെറ്റായ ധാരണകളും ആചാരങ്ങളും നവോത്ഥാന പ്രക്രിയയിലൂടെ തിരുത്തിയാണ് നാട് പുരോഗതി നേടിയതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ലോകത്തെല്ലായിടത്തും ഇങ്ങനെയാണ് വളര്‍ച്ചയുണ്ടായത്. വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയത്തില്‍നിന്ന് മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തിയത് നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങളും സമരങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു. നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്ബോള്‍ ഭരണഘടനയുടെ മൂല്യങ്ങളും നവോത്ഥാന പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിക്കും. എല്ലാവരെയും ഒരുപോലെ കാണുന്ന, അവശരുടെ വിഷമങ്ങള്‍ മനസിലാക്കുന്ന, രാഷ്ട്രത്തെ സ്‌നേഹിക്കുന്ന ഒരു തലമുറ വളര്‍ന്നു വരുന്നതിന് പുതിയ പാഠ്യപദ്ധതി സഹായിക്കും. ലോകം ഇന്ത്യയെ ആദരിക്കുന്നത് ഇവിടത്തെ മതനിരപേക്ഷത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന് മാതൃകയാവുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിന് കുട്ടികള്‍ ഭരണഘടനയെ അറിയണം. ഭരണഘടനയുടെ ആമുഖത്തിലെ പരമാധികാര മതേതര ജനാധിപത്യ റിപബ്‌ളിക്ക് എന്ന ആശയം എങ്ങനെയുണ്ടായി എന്ന് മനസിലാക്കണം. ഈ ആശയങ്ങള്‍ ഇപ്പോള്‍ എങ്ങനെ നില്‍ക്കുന്നുവെന്നും വിശകലനം ചെയ്യണം. ഒരു ജനത സ്വാതന്ത്ര്യത്തിനായി നിരന്തരം സമരം ചെയ്യുകയും അതിനായുണ്ടായ രാഷ്ട്രീയ സാമൂഹ്യ ചലനങ്ങളുടെയും ഫലമായാണ് ഈ ആശയങ്ങള്‍ ഭരണഘടനയില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *