ബിഹാറില്‍ 20കാരിയെ തീകൊളുത്തിയ സംഭവം മറച്ചുവെച്ചു; രാഹുല്‍

ന്യൂഡല്‍ഹി: ബിഹാറിലെ വൈശാലിയില്‍ 20കാരിയെ തീകൊളുത്തി െകാലപ്പെടുത്തിയ സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ വിവരം തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഭരണകൂടം മൂടിവെച്ചതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ആരുടെ കുറ്റകൃത്യമാണ് കൂടുതല്‍ അപകടകരമെന്നും മനുഷ്യത്വ രഹിതമായ പ്രവൃത്തി ചെയ്തവരോ അതോ തെരഞ്ഞെടുപ്പ് വിജയത്തിനായി ക്രൂര കുറ്റകൃത്യം മറച്ചുവെച്ചവരോ എന്ന് രാഹുല്‍ ചോദിച്ചു. ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിെന്‍റ പ്രതികരണം.

ഒക്ടോബര്‍ 30ന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി 15 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം നവംബര്‍ 15ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസങ്ങളായതിനാല്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട വിവരം പൊലീസോ ഭരണകൂടമോ പുറത്തുവിട്ടിരുന്നില്ല. ഇത് സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിനും ഇടയാക്കി.

വൈശാലിയിലെ ഹാജിപുരിലാണ് സംഭവം. 20 കാരിയായ മുസ്ലിം പെണ്‍കുട്ടിയെ ഹാജിപുരില്‍തന്നെയുളള പുരുഷന്‍മാര്‍ ചേര്‍ന്ന് അതിക്രമിക്കുകയായിരുന്നു. അതിക്രമം പെണ്‍കുട്ടി ചെറുത്തതോടെ പ്രതികള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം തീകൊളുത്തി. ഉടന്‍തന്നെ പെണ്‍കുട്ടിയെ ഹാജിപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച്‌ പെണ്‍കുട്ടിയുടെ മൊഴി അന്നുതന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമവാസികളിലൊരാള്‍ തന്നെയായ ചന്ദന്‍ എന്നയാളും സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

പിറ്റേദിവസം പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി പട്ന മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെവെച്ച്‌ വീണ്ടും മൊഴി രേഖെപ്പടുത്തുകയും ഇത് വിഡിയോ എടുക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഡിയോ വൈറലായതോടെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആശുപത്രിയിലെത്തുകയും പെണ്‍കുട്ടിയുടെ കുടുംബവുമായി സംസാരിക്കുകയും ചെയ്തിരുന്നു. രണ്ടുദിവസത്തിനുശേഷം എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ചക്ക് ശേഷം നവംബര്‍ 15ന് പെണ്‍കുട്ടി മരിച്ചു.

പെണ്‍കുട്ടിയുടെ മരണത്തോടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തുകയും പ്രതികളെ പിടികൂടുന്നതുവരെ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് നല്‍കിയ ഉറപ്പില്‍ മൃതദേഹം സംസ്കരിച്ചു. മുഖ്യപ്രതിയായ ചന്ദനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *