യുഎസിൽ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിൻ അംഗീകരിച്ചു. രാജ്യത്ത് അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്സിനാണിത്. ലോകത്ത് ആദ്യമായാണ് ഒറ്റ ഡോസ് കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി ലഭിക്കുന്നത്.
ഫൈസർ, മോഡേണ വാക്സിനുകളേക്കാൾ വിലകുറഞ്ഞ വാക്സിൻ ആണിത്. ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന മെച്ചവും ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ അവകാശപ്പെടുന്നു. കോവിഡ് വകഭേദങ്ങൾക്കും ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബെൽജിയം കമ്പനിയായ ജാൻസനാണ് വാക്സിൻ നിർമിച്ചത്. ജൂൺ അവസാനത്തോടെ അമേരിക്കയ്ക്ക് 100 ദശലക്ഷം ഡോസുകൾ നൽകാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. ആദ്യ ഡോസുകൾ അടുത്ത ആഴ്ച്ച തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകും.
