ഡി.എം.കെയില്‍ ആശയക്കുഴപ്പം; മുതിര്‍ന്ന നേതാക്കളുമായി സ്റ്റാലിന്‍ ചര്‍ച്ച നടത്തി

ചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.എം.കെയില്‍ ആശയക്കുഴപ്പം. ഈ മാസം 15ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലേക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അയച്ച ക്ഷണക്കത്ത് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.

സ്റ്റാലിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന വിഷയമാണ് യോഗം ചര്‍ച്ച ചെയ്യുകയെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

അന്നുതന്നെ കോണ്‍ഗ്രസും സഖ്യകക്ഷികളുടെ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. കുറേക്കാലമായി മമത ബാനര്‍ജിയുമായി ഡി.എം.കെ നേതൃത്വം അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡി.എം.കെ ഉന്നത നേതാക്കളുമായി സ്റ്റാലിന്‍ കൂടിയാലോചന നടത്തിയത്. ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ്. ദുരൈ മുരുകന്‍, എം.പി ടി.ആര്‍. ബാലു, കെ.എന്‍. നെഹ്റു, കെ. പൊന്‍മുടി തുടങ്ങിയ നേതാക്കളാണ് സംബന്ധിച്ചത്. പ്രത്യേക സാഹചര്യത്തില്‍ രണ്ട് യോഗങ്ങളിലും പങ്കെടുക്കണമോയെന്നാണ് യോഗം ഗൗരവമായി ആലോചിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമനിലപാട് ഡി.എം.കെ ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *