മുസഫര്‍നഗര്‍ കലാപമുള്‍പ്പെടെ 131 കേസുകള്‍ യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ലഖ്നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെയുള്ള 131 വര്‍ഗീയ കലാപ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2013ല്‍ മുസഫര്‍ നഗര്‍, ഷംലി തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കൊലപാതക, വധശ്രമ കേസുകള്‍ ഉള്‍പ്പെടെ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. 13 കൊലപാതക കേസുകളും 11 വധശ്രമ കേസുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് Read More …

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടാല്‍ അദാനി ഗ്രൂപ്പില്‍നിന്നു പിഴ ഈടാക്കും. പദ്ധതിയുടെ കരാര്‍ കാലാവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്റെ ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ കാലാവധി Read More …

കുറ്റവാളികളായ ജനപ്രതിനിധികള്‍; വിലക്ക് കല്‍പ്പിക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികള്‍ക്കു വിലക്ക് കല്‍പ്പിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇത് വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതില്‍ നിന്നോ ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നോ ഇത്തരക്കാരെ വിലക്കാന്‍ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്നും വിലക്കണമെന്നാവശ്യപ്പെട്ടു Read More …

വര്‍ക്കല വിവാദ ഭൂമി ഇടപാട് : റവന്യു കമ്മിഷണര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയില്ല

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഭൂമി ഇടപാടിനെ കുറിച്ച്‌ ലാന്‍ഡ് റവന്യു കമ്മിഷണര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയില്ല. മന്ത്രി ആവശ്യപ്പെട്ടിട്ടും കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കാതെ ക്രമക്കേട് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ ഒഴിഞ്ഞുമാറി. കമ്മീഷണറുടെ നടപടിയില്‍ റവന്യൂമന്ത്രിക്ക് അതൃപ്തി രേഖപ്പെടുത്തി. വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പതിച്ചുകൊടുത്തെന്നാണ് Read More …

കീഴാറ്റൂര്‍ സമരത്തില്‍നിന്നു പിന്തിരിയണമെന്ന് കോടിയേരി

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസിനെതിരേ സമരം നടത്തുന്നവര്‍ പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിസ്ഥിതി സംരക്ഷിച്ചുക്കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നയം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരിലേത് സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസ് അലൈന്‍മെന്‍റ് തീരുമാനിച്ചത് ദേശീയ പാത അഥോററ്റിയാണ്. ഭൂമി വിട്ടുകൊടുക്കാന്‍ തയാറായവരെപ്പോലും പിന്തിരിപ്പിക്കുന്നുവെന്നും Read More …

പി.കെ ഫിറോസ് ഒറ്റുകാരന്‍ ; ഇവരെ ഇനിയും കയറൂരി വിടരുതെന്ന് സമസ്ത

കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്ത്. ഫറൂഖ് കോളജ് വിവാദത്തില്‍ കടുത്ത സ്ത്രീ അധിക്ഷേപങ്ങള്‍ നടത്തിയ അധ്യാപകനെതിരെ ഫിറോസ് വിമര്‍ശിച്ചതാണ് സമസ്ത നേതാക്കളെ ചൊടിപ്പിച്ചത്. ഒരധ്യാപകന്‍ തന്റെ കുട്ടികളെ കുറിച്ച്‌ പറയാന്‍ പാടില്ലാത്തതാണ് അധ്യാപകന്‍ പറഞ്ഞതെന്നും അത് ഫാറൂഖ് കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളെയും അപമാനിക്കുന്നതാണെന്നും പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ Read More …

പിണറായി സര്‍ക്കാര്‍ നുണയുടെ കൂടാരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നുണകളുടെ കൂടാരമാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടുള്ളതാണ് പിണറായിക്കും സര്‍ക്കാരിനുമെതിരെയുള്ള ചെന്നിത്തലയുടെ പോസ്റ്റ്. ഗീബല്‍സിനേക്കാള്‍ വലിയ നുണയന്മാരാണ് ഈ സര്‍ക്കാരിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ മദ്യ നയത്തേക്കുറിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനമേറെയും.

മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം വളര്‍ത്തുന്നുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്‍റിന്‍റെ എസ്റ്റിമേറ്റ് കമ്മിറ്റിക്കാണ് വിവരം നല്‍കിയത്. വികസനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.