ഗാസയില്‍ ഡോക്ടറുടെ ഒമ്പത് മക്കളെ കൊന്നൊടുക്കിയ വ്യോമാക്രമണം

ഗള്‍ഫ് ഡസ്‌ക്: ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ പ്രശസ്ത ശിശുരോഗ വിദഗ്ധയായ ഡോ. അലയാ അല്‍-നജ്ജാറിന്റെ ഒമ്പത് മക്കളും കൊല്ലപ്പെട്ടു. അവരുടെ ഭര്‍ത്താവ് ഹംദി അല്‍-നജ്ജാറും പതിനൊന്നുകാരനായ മകന്‍ ആദമും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണ സമയത്ത് ഡോ. അലയാ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ ജോലി ചെയ്യുകയായിരുന്നു. ജോലി ചെയ്യുന്നതിനിടെ, ഏഴു മക്കളുടെ ചാരമായ ശരീരങ്ങള്‍ ആശുപത്രിയില്‍ എത്തി. മറ്റ രണ്ടു കുട്ടികളുടെ ശരീരങ്ങള്‍ പിന്നീട് അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തി.

ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇസ്രായേലി ആക്രമണങ്ങളില്‍ ഇതുവരെ 54,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്, അതില്‍ 16,500-ത്തിലധികം കുട്ടികളാണ്.

ഡോ. അലയാ അല്‍-നജ്ജാറിന്റെ കുടുംബത്തെ ബാധിച്ച ഈ ദുരന്തം, ഗാസയിലെ പോരാട്ടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സിവിലിയന്‍ ജനതയുടെ ദുരിതങ്ങള്‍ക്കും ഒടുവിലത്തെ ഉദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *