ഭക്ഷണം തേടിയെത്തിയ പലസ്തീൻകാർക്കുനേരെ ഇസ്രയേലിന്റെ വെടിവയ്പ്; 85 മരണം, 150 പേർക്കു പരുക്ക്

ജറുസലം ∙ ഗാസയിൽ കൊടുംപട്ടിണിയിലായ പലസ്തീൻകാരെ കൂട്ടക്കൊല ചെയ്യുന്നതു തുടരുന്നു. ഭക്ഷണത്തിനു കാത്തുനിന്ന പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 85 പേർ കൊല്ലപ്പെട്ടു. 150 ലേറെ പേർക്കു പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ ഗാസയിൽ യുഎൻ ഏജൻസികളുടെ ഭക്ഷണവണ്ടികൾ കാത്തുനിന്ന ജനക്കൂട്ടത്തിനുനേർക്കാണു വെടിവയ്പുണ്ടായത്. ഭക്ഷണവുമായി 25 ട്രക്കുകൾ എത്തിയതിനു പിന്നാലെയായിരുന്നു വെടിവയ്പ്.

Leave a Reply

Your email address will not be published. Required fields are marked *