ചൈനയില്‍ സൈനിക പരേഡ്; വെസ്റ്റ് വിരുദ്ധ രാജ്യങ്ങളുടെ അണിനിരക്കല്‍?

ബെയ്ജിംഗില്‍ ചൈന സെപ്റ്റംബര്‍ 3ന് വിപുലമായ സൈനിക പരേഡ് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ കീഴടങ്ങലിന്റെ 80-ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് ‘വിക്ടറി ദിന’ പരേഡ്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍, ഇറാന്‍ പ്രസിഡന്റുമാരുള്‍പ്പെടെ പശ്ചിമ രാജ്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ മ്യാന്‍മാര്‍, മൊംഗോളിയ, ഇന്‍ഡൊനേഷ്യ, സിംബാബ്വേ, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പ്രമുഖരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിയാന്മെന്‍ സ്‌ക്വയറിലൂടെ നടക്കുന്ന പരേഡില്‍ ചൈനയുടെ ഏറ്റവും പുതിയ ആയുധങ്ങളും ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യകളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. സൈനിക ശക്തിയും ആഗോള നേതൃസ്ഥാനവും പ്രകടിപ്പിക്കാനുള്ള ശ്രമമായാണ് ഈ ചടങ്ങ് വിശകലനം ചെയ്യപ്പെടുന്നത്. പശ്ചിമരാജ്യങ്ങളുടെ മേല്‍ക്കോയ്മയ്ക്കെതിരെ വ്യത്യസ്തമായൊരു രാഷ്ട്രീയ സന്ദേശം നല്‍കുകയാണ് ചൈന.

Leave a Reply

Your email address will not be published. Required fields are marked *