ബജറ്റില്‍ അവഗണന ; ബിജെപിയുടെ ഫെയ്സ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് പ്രതിഷേധക്കാര്‍

ആന്ധ്രാപ്രദേശ്: ബജറ്റ് അവതരണത്തില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ പ്രതിഷേധം സമൂഹമാധ്യമങ്ങളിലും. ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കയറി റേറ്റിങ് കുറച്ചു കൊണ്ടാണ് ഒരു സംഘം പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ തുടങ്ങിയ ‘ആക്രമണം’ ഇപ്പോഴും തുടരുകയാണ്. എല്ലാവരും ഒറ്റ സ്റ്റാര്‍ റേറ്റിങ് കൊടുത്തതിലൂടെ വളരെ വലിയ കുറവാണ് പേജില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് Read More …

ഇന്ത്യന്‍ സുരക്ഷാസേന ഉപയോഗിക്കുന്നത് വെടിയുണ്ടകള്‍ തുളച്ച്‌ കയറുന്ന ജാക്കറ്റ്

മുംബൈ : എകെ 47ല്‍ നിന്നുള്ള വെടിയുണ്ടകളെ നേരിടാന്‍ മുംബൈ പൊലീസ് പ്രാപ്തരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008 നവംബറിലെ പാക്കിസ്ഥാന്‍ ഭീകര ആക്രമണത്തില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിട്ടും സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ വീരമൃത്യു വരിച്ചത് വന്‍വിവാദമുണ്ടാക്കിയ സാഹചര്യത്തിലാണ് പൊലീസ് സേനയ്ക്കും ഭീകരാക്രമണങ്ങളെ നേരിടാനായി പ്രത്യേകം രൂപീകരിച്ച കമാന്‍ഡോ സേനയ്ക്കും ഉള്‍പ്പെടെ ഗുണമേന്മയുള്ള ബുള്ളറ്റ് പ്രൂഫ് Read More …

രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞ; ഐ.പി.എസ് ഓഫീസറെ വിമര്‍ശിച്ച് അസോസിയേഷന്‍

ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഓഫീസര്‍ സുര്യകുമാര്‍ ശുക്ലയുടെ നടപടിയെ വിമര്‍ശിച്ച് ഐ.പി.എസ് അസോസിയേഷന്‍. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ നിഷ്പക്ഷതക്കും സത്യസന്ധതക്കും എതിരായ നടപടിയാണ് സുര്യകുമാര്‍ ശുക്ലയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഐ.പി.എസ് അസോസിയേഷന്‍ വ്യക്തമാക്കി. ട്വിറ്ററിലുടെയായിരുന്നു അസോസിയേഷന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം രാമക്ഷേത്ര അജണ്ടയുമായി ലഖ്‌നോവില്‍ നടന്ന പരിപാടിയിലാണ് സൂര്യകുമാര്‍ ശുക്ല വിവാദ പ്രസ്താവന Read More …

മോദി സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധം: സീതാറാം യെച്ചൂരി

ഡല്‍ഹി: രാഷ്ട്രീയ അഴിമതികളെ നിയമവിധേയമാക്കാനാണ് മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് കൊണ്ട് വന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ അനുവദിക്കുന്ന ബോണ്ട് വ്യവസ്ഥ ഭരണഘടന വിരുദ്ധമെന്നും യെച്ചൂരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ഇലക്‌ട്രല്‍ ബോണ്ട് കൊണ്ട് വന്ന മോദി Read More …

പത്മാവതിനെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച്‌ കര്‍ണിസേന

ന്യൂഡല്‍ഹി: വിവാദ ചിത്രം പത്മാവതിനെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ കര്‍ണിസേന. പത്മാവതിനെ പിന്തുണച്ചുകൊണ്ട് കര്‍ണിസേന രംഗത്തെത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം വ്യാജമാണെന്നാണ് കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് കല്‍വി മാധ്യമങ്ങളോട് പറഞ്ഞത്. തെറ്റായ വാര്‍ത്ത നല്‍കിയത് വ്യാജ കര്‍ണിസേനയാണെന്നും അദ്ദേഹം വ്യക്തമാക്കി. പലതരം കര്‍ണിസേനകള്‍ ഉണ്ടായിവരികയാണ്. ഇപ്പോള്‍ത്തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ Read More …

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 48 മണിക്കുറിനിടെ പൊലീസ് നടത്തിയത് 15 എറ്റുമുട്ടലുകള്‍. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും 24 കുറ്റവാളികളെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. മുസാഫര്‍നഗര്‍, ഗോരഖ്പൂര്‍, ബുലാന്ദഷര്‍, ഷാമിലി, ഹാപുര്‍, മീറത്ത്, ഷരാന്‍പുര്‍, ബാഗപാട്ട്, കാന്‍പുര്‍, ലഖ്നോ എന്നിവടങ്ങളിലാണ് പൊലീസ് നടപടി ഉണ്ടായത്. ക്രിമിനലുകളില്‍ നിന്ന് ആയുധങ്ങള്‍, പണം, ആഭരണങ്ങള്‍, കാര്‍ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന് വിവരമുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്ദ്രപാലാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കെതിരെ 33 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.യു.പി പൊലീസിെന്‍റ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നേരെയാണ് നടപടി എടുത്തതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് പറഞ്ഞു. ഇതില്‍ പലരുടെയും തലക്ക് സര്‍ക്കാര്‍ 15,000 രൂപ മുതല്‍ 50,000 രൂപ വെര വിലയിട്ടിരുന്നു. അത്യാവശ്യ ഘട്ടത്തില്‍ മാത്രം ബലംപ്രയോഗിച്ചാല്‍ മതിയെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നതായും സിങ് പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകള്‍ പലപ്പോഴും വിവാദമാകാറുണ്ട്. ഇത്തരത്തില്‍ നടന്ന പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് ആരോപണമുണ്ടായിരുന്നു. ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാ ഉള്‍പ്പടെ പല നേതാക്കള്‍ക്കെതിരെയും ഇത്തരം കേസുകളില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 48 മണിക്കുറിനിടെ പൊലീസ് നടത്തിയത് 15 എറ്റുമുട്ടലുകള്‍. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും 24 കുറ്റവാളികളെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. മുസാഫര്‍നഗര്‍, ഗോരഖ്പൂര്‍, ബുലാന്ദഷര്‍, ഷാമിലി, ഹാപുര്‍, മീറത്ത്, ഷരാന്‍പുര്‍, ബാഗപാട്ട്, കാന്‍പുര്‍, ലഖ്നോ എന്നിവടങ്ങളിലാണ് പൊലീസ് നടപടി ഉണ്ടായത്. ക്രിമിനലുകളില്‍ നിന്ന് ആയുധങ്ങള്‍, പണം, ആഭരണങ്ങള്‍, കാര്‍ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന് വിവരമുണ്ട്. Read More …

അയോധ്യയില്‍ ക്ഷേത്രത്തെ എതിര്‍ക്കുന്നവര്‍ പാകിസ്താനില്‍ പോകട്ടെ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

ഫൈസാബാദ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ പാകിസ്താനില്‍ പോകണമെന്ന് ഉത്തര്‍ പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. അയോധ്യയില്‍ രാമക്ഷേത്രത്തെ എതിര്‍ത്ത് ബാബരി മസ്ജിദ് നിര്‍മിക്കാന്‍ ആവശ്യപ്പെടുന്ന മത മൗലികവാദികള്‍ പാകിസ്താനിലോ ബംഗ്ലാദേശിലോ പോകണം. അത്തരം മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. പള്ളിയുടെ പേരില്‍ ജിഹാദ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സിറിയയിലെ അബുബക്കര്‍ ബാഗ്ദാദിയുടെ സംഘടനയായ Read More …

ജല്ലിക്കെട്ട്; വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിം കോടതി ഉത്തരവ്

ദില്ലി: ജല്ലിക്കെട്ട് വിഷയം സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ജല്ലിക്കെട്ട് നിരോധിക്കമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. ഇതോടെ ജല്ലിക്കെട്ട് നിരോധിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ചിന് തീരുമാനമെടുക്കാം. അതേസമയം വിഷയത്തില്‍ തമിഴ്നാടിന്റെ വികാരം കൂടി പരിഗണിച്ചായിരിക്കും ബെഞ്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. Read More …