ഗവര്‍ണര്‍ ലോക്സഭാ മത്സരത്തിനിറങ്ങിയാല്‍ സ്വാഗതം ചെയ്യാന്‍ മടിക്കില്ല: പിണറായി വിജയന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോക്സഭയിലേക്ക് മത്സരിക്കാനിറങ്ങിയാല്‍ സ്വാഗതം ചെയ്യാന്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അയ്യന്‍കാളി ഹാളില്‍ കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ 64-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗവര്‍ണര്‍ ഉടന്‍ രാഷ്‌ട്രീയത്തിലിറങ്ങുമെന്ന സൂചന പല തവണ നല്‍കിക്കഴിഞ്ഞു. ജനങ്ങളുടെ ഇടയിലേക്കിറങ്ങുമെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഏതു ബഹുമാന്യന്‍ ബിജെപിക്കൊപ്പം ചേര്‍ന്നാലും ജനങ്ങള്‍ അതിന് അനുസരിച്ച നിലപാട് സ്വീകരിക്കും.

സംസ്ഥാനത്തിന്‍റെ അധികാരം കവരുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനൊപ്പം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനും സാന്പത്തികമായി ഞെരുക്കാനാകുമോയെന്ന് നോക്കുന്നു. ഈ താത്പര്യങ്ങളില്‍ പലതും ഗവര്‍ണര്‍ മുഖേന നടപ്പാക്കാനാണ് ശ്രമം. സംസ്ഥാനത്തിന്‍റെ വികസനക്കുതിപ്പിനു തടയിടാന്‍ ബിജെപിയും യുഡിഎഫും ശ്രമിക്കുകയാണ്. അതിന്‍റെ കൂടെ താനുമുണ്ടെന്നു പറഞ്ഞ് ഗവര്‍ണറും പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്നത് ദുര്‍വ്യയമാണെന്ന് ആര്‍എസ്‌എസിന്‍റെ ഗുരുജി ഗോള്‍വാള്‍ക്കര്‍ ഹിന്ദുക്കളോട് ഉപദേശിച്ചു. പിന്നീട് യാദൃച്ഛികമായി അറസ്റ്റിലായപ്പോള്‍ മാപ്പ് എഴുതി നല്‍കി രക്ഷപ്പെട്ടു. ഇത്തരം ആളുകളെ ബിജെപി സ്വാതന്ത്ര്യസമര സേനാനികളായി അവതരിപ്പിച്ചാല്‍ എങ്ങനെ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *