ഇന്ത്യയിലെ വിഐപി സംസ്‌കാരത്തിന് അന്ത്യമായി: കേന്ദ്രം ഹജ്ജ് ക്വാട്ട റദ്ദാക്കിയതില്‍ പ്രതികരിച്ച്‌ സ്മൃതി ഇറാനി

ഡല്‍ഹി: രാജ്യത്ത് വിഐപി സംസ്‌കാരത്തിന്റെ അന്ത്യമായതായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഉന്നത ഭരണഘടനാ പദവികളിലും ന്യൂനപക്ഷ മന്ത്രാലയത്തിലും ഉള്ളവര്‍ക്ക് ലഭ്യമായിരുന്ന ഹജ്ജ് ക്വാട്ട റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് സ്‌മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്വന്തം ക്വാട്ട ഉപേക്ഷിക്കുന്നത് രാജ്യത്ത് വിഐപി സംസ്‌കാരം അവസാനിക്കുന്നതിന്റെ സൂചനയാണെന്ന് സ്‌മൃതി ഇറാനി പറഞ്ഞു.

നേരത്തെ, മന്ത്രിയുമായി ബന്ധമുണ്ടെങ്കില്‍ ആളുകള്‍ക്ക് ഹജ്ജിന് സീറ്റ് ലഭിക്കുമായിരുന്നു, എന്നാല്‍ ആ സംവിധാനം റദ്ദാക്കിയെന്നും ഇപ്പോള്‍ എല്ലാവര്‍ക്കും പോകാന്‍ തുല്യമായ അവസരം ലഭിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ കാര്യത്തില്‍ വിവേചനമൊന്നും കാണരുതെന്ന് സാധാരണ മുസ്ലീം ജനത ആഗ്രഹിച്ചിരുന്നു, ഇപ്പോള്‍ എല്ലാവര്‍ക്കും ഒരേ അവസരം ലഭിക്കും. വിഐപി ക്വാട്ടയുടെ മുഴുവന്‍ സംവിധാനവും നിര്‍ത്തലാക്കണമെന്ന് ഞങ്ങള്‍ ഹജ്ജ് കമ്മിറ്റിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,’ സ്‌മൃതി ഇറാനി പറഞ്ഞു.

രാഷ്ട്രപതിയുടെ ക്വാട്ടയില്‍ 100, ഉപരാഷ്ട്രപതിയുടെ ക്വാട്ടയില്‍ 75, പ്രധാനമന്ത്രിയുടെ ക്വാട്ടയില്‍ 75, ന്യൂനപക്ഷകാര്യ മന്ത്രിയുടെ ക്വാട്ടയില്‍ 50 എന്നിങ്ങനെയാണ് സീറ്റുകള്‍ നിശ്ചയിച്ചിരുന്നത്. ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ 200 സീറ്റുകളും എടുത്തുമാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *