കാവി കൊടിയേന്തിയ ആ സ്ത്രീയെ ഇന്ത്യക്ക് അറിയില്ല,ശാഖയിൽ പോകുന്നവർക്കേ അറിയൂ. ഗവർണർ തന്നെ വിഷം ഇറക്കണം. ചാൻസലർ ആയ ഗവർണർ കലാപത്തിന്റെ വക്താവ് ആകരുത്. ആറന്മുള ഭൂമി വിഷയത്തിൽ ആരെല്ലാം നിലപാട് മാറ്റിയാലും ഇടതുപക്ഷം നിലപാട് മാറ്റില്ല. പരിസ്ഥിതിയെ അട്ടിമറിക്കുന്ന ഒന്നിനും കൂട്ടുനിൽക്കില്ല. അന്ന് വിമാനത്താവളത്തിന് അനുമതി നിഷേധിച്ച സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ശേഷിക്കുന്ന തണ്ണീർത്തടങ്ങൾ നികത്താൻ പാടില്ല. ഏതെങ്കിലും സർക്കാർ സെക്രട്ടറി ഫയലുകൾ അട്ടിമറിക്കാൻ സന്നദ്ധമായെങ്കിൽ അത് ശരിയല്ലെന്നും ബിനോയ് വിശ്വം.
