അന്ന് കായക്കൊടി കൈവിട്ടില്ല; ആ സ്നേഹം ഇന്ന് കേരളത്തിനു മടക്കിനല്‍കി ദേശ്‌രാജ്‌

കോഴിക്കോട്: സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ പച്ചക്കറി നല്‍കി അതിഥി തൊഴിലാളി. രാജസ്ഥാനില്‍നിന്നുള്ള ദേശ്‌രാജാണ് കേരളത്തിനു സഹായത്തിന്‍റെ കൈനീട്ടിയത്. കോഴിക്കോട് കായക്കൊടിയിലെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറി നല്‍കിയ ദേശ്‌രാജ്, നാട്ടുകാരായ 550 കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികളായ നൂറോളം പേര്‍ക്കും പച്ചക്കറി കിറ്റും നല്‍കി.

മൂന്നു ദിവസത്തോളം ഉപയോഗിക്കാനുള്ള പച്ചക്കറികളാണ് ദേശ്‌രാജ് സമൂഹ അടുക്കളയിലേക്ക് നല്‍കിയത്. അഞ്ചു കിലോഗ്രാം തൂക്കമുള്ള, വിവിധ പച്ചക്കറികളടങ്ങിയതാണ് കിറ്റ്. പ്രത്യേകം പാസ് വാങ്ങി കര്‍ണാടകയില്‍നിന്നാണു ദേശ്‌രാജ് പച്ചക്കറികള്‍ എത്തിച്ചത്. ആര്‍ആര്‍ടി വോളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പണം മുടക്കിയത് ദേശ്‌രാജാണെങ്കിലും മറ്റ് അതിഥി തൊഴിലാളികളും സഹായവുമായി രംഗത്തുണ്ട്.

17 വര്‍ഷം മുന്പ് 16-ാം വയസിലാണ് ദേശ്‌രാജ് രാജസ്ഥാനിലെ കരോളി ജില്ലയില്‍നിന്ന് കായക്കൊടിയില്‍ തൊഴില്‍ തേടിയെത്തിയത്. ഇന്നു സ്വന്തമായി ഗ്രാനൈറ്റ് കച്ചവടം നടത്തുന്ന ഇദ്ദേഹം, തന്‍റെ സന്പാദ്യത്തിന്‍റെയൊരു ഭാഗം നീക്കിവച്ച്‌ കോവിഡിനെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന പ്രവര്‍ത്തനത്തിന് കരുത്തുപകരുകയാണ്.

ജോലി തേടി കായക്കൊടിയിലെത്തിയപ്പോള്‍ ഇവിടുത്തുകാര്‍ നല്ല സഹായങ്ങളാണു തനിക്ക് നല്‍കിയതെന്നു ദേശ്‌രാജ് പറഞ്ഞു. ആ സഹായം തിരിച്ചു നല്‍കേണ്ട സമയമിതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു സഹായം ചെയ്യാനുള്ള തീരുമാനത്തിനു പിന്നിലെന്നും ഇദ്ദേഹം പറഞ്ഞു. കായക്കൊടിയില്‍ സ്വന്തം വീടെടുത്ത് ഭാര്യക്കും മൂന്നു മക്കള്‍ക്കുമൊപ്പം താമസിക്കുകയാണ് ദേശ്‌രാജ്.

Leave a Reply

Your email address will not be published. Required fields are marked *