കാല്‍നൂറ്റാണ്ടിനുശേഷം മുസ്ലിം ലീഗിന് വീണ്ടും വനിത സ്ഥാനാര്‍ഥി

കോഴിക്കോട്: സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മുസ്ലിം ലീഗിന് വീണ്ടും വനിത സ്ഥാനാര്‍ഥി. വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും അഭിഭാഷകയുമായ നൂര്‍ബിന റഷീദാണ് കാല്‍ നൂറ്റാണ്ടിനുശേഷം ലീഗ് സ്ഥാനാര്‍ഥി പട്ടികയിലിടം നേടിയത്. വനിത ലീഗി‍െന്‍റ വര്‍ഷങ്ങളായുള്ള സമ്മര്‍ദവും സാമൂഹിക ഇടപെടലുകളുമാണ് ലീഗ് നേതൃത്വത്തി‍െന്‍റ കണ്ണുതുറപ്പിച്ചത്.

1996ലാണ് ഇതിനുമുമ്ബ് മുസ്ലിം ലീഗ് വനിതക്ക് അവസരം നല്‍കിയത്. അന്നും കോഴിക്കോട് സൗത്തില്‍ (പഴയ കോഴിക്കോട് രണ്ട്) തന്നെയായിരുന്നു വനിതയെ പരിഗണിച്ചത്. വനിതലീഗ് സംസ്ഥാന പ്രസിഡന്‍റായിരുന്ന ഖമറുന്നീസ അന്‍വറായിരുന്നു സ്ഥാനാര്‍ഥി. എന്നാല്‍, സി.പി.എമ്മിലെ എളമരം കരീമിനോട് എട്ടായിരത്തിലേറെ വോട്ടിന് അവര്‍ പരാജയപ്പെട്ടു. പിന്നീട് ഇക്കാലമത്രയും വനിതകളെ ലീഗ് പരിഗണിച്ചിരുന്നില്ല.

ഓരോ തെരഞ്ഞെടുപ്പ് അടുക്കുേമ്ബാഴും വനിതലീഗ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് നല്‍കുമെങ്കിലും ബന്ധപ്പെട്ടവര്‍ ഇതൊന്നും കണക്കിലെടുത്തിരുന്നില്ല.

2011ലും വനിതലീഗിന് സീറ്റ് നല്‍കാന്‍ നീക്കമുണ്ടായിരുന്നു. അന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന നൂര്‍ബിനയോട് പെട്ടെന്ന് നാട്ടിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടു. സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയെങ്കിലും സീറ്റ് എം.കെ. മുനീറിനാണ് നല്‍കിയത്.

എന്നാലിത്തവണ വനിത ലീഗിനുപുറമെ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോെട പാര്‍ട്ടി നേതൃത്വത്തിന് മാറിചിന്തിക്കേണ്ടി വന്നു. മുസ്ലിം സമുദായത്തിലെ പ്രബല വിഭാഗമായ സമസ്ത എതിര്‍ക്കുന്നതിനാലാണ് വനിതകള്‍ക്ക് അവസരം നല്‍കാത്തതെന്നാണ് ലീഗ് നേതൃത്വം പലപ്പോഴും അറിയിച്ചിരുന്നത്. എന്നാല്‍, ലീഗി‍െന്‍റ രാഷ്ട്രീയ കാര്യങ്ങളിലൊന്നും സമസ്ത ഇടപെടാറില്ലെന്ന് സുന്നി നേതാക്കള്‍ ഇത്തവണ വ്യക്തമാക്കുകയും ചെയ്തതോടെ ലീഗ് നേതൃത്വത്തിന് നിലപാട് പുനഃപരിശോധിക്കേണ്ടിവന്നു. ബലാബലം പോരാട്ടം നടക്കുന്ന കോഴിക്കോട്ടാണ് അവസരമെങ്കിലും പുരോഗമന ചിന്തയിലും സാംസ്കാരിക ഔന്നിത്യത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അകമഴിഞ്ഞ പിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ വനിത കമീഷന്‍ അംഗം കൂടിയായ അഡ്വ. നൂര്‍ബിന റഷീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തല്‍പെട്ട കുറ്റിച്ചിറ ഡിവിഷനില്‍ മത്സരിച്ച മുന്‍പരിചയം തുണയാവും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഐ.എന്‍.എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലിനെയാണ് നൂര്‍ബിന നേരിടേണ്ടത്്.

Leave a Reply

Your email address will not be published. Required fields are marked *