ഇ പി ജയരാജന്‍ തെറ്റു സമ്മതിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍

നിയമനവിവാദത്തില്‍ ഇ പി ജയരാജന്‍, സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റു സമ്മതിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്!ണന്‍. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്താന്‍ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന ഇ പി ജയരാജന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിന് പറ്റാത്ത നിലപാട് ഇടതുമുന്നണി എടുത്തു. മാതൃകാപരമായി നിലപാടാണ് പാര്‍ട്ടി എടുത്തത്. ബന്ധു നിയമന വിവാദത്തില്‍ Read More …

ആര്‍എസ്എസ് രക്തദാഹികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര പിന്തുണയോടെ ആര്‍എസ്എസ് ആക്രമണോത്സുകത കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല നടത്തുകയും കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയുമാണ് ആര്‍എസ്എസ് ചെയ്യുന്നത്. മുന്‍കൂട്ടി തയാറാക്കിയ ആക്രമണമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അവര്‍ രക്തദാഹം അവസാനിപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത് വെട്ടേറ്റ് മരിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടു ദിവസം മുന്‍പ് Read More …

കോടിയേരി ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യവസായമന്ത്രി ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തി. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയാറായില്ല. ജയരാജനെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച

തപാല്‍ ദിനത്തില്‍ ആരോഗ്യന്ത്രിക്ക് 101 കത്തുകള്‍

തിരുവനന്തപുരം: തപാല്‍ ദിനമായ ഇന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്ക് പൂവച്ചല്‍ സ്‌കൂളില്‍ നിന്ന് നൂറ്റിയൊന്ന് കത്തുകള്‍ കിട്ടിയിട്ടുണ്ടാകും.തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നടത്തിവന്നിരുന്നതും പാതി വഴിയില്‍ ഉപേക്ഷിച്ചതുമായ’കാന്‍സര്‍ കെര്‍ ഫോര്‍ ലൈഫ് ‘ എന്ന പദ്ധതി പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു കത്ത്. അര്‍ബുദ രോഗത്താലും സാമ്ബത്തിക പരാധീനതകളാലും ബുദ്ധിമുട്ടുന്നവര്‍ക്ക് വളരെ സഹായകമായിരുന്ന പദ്ധതി കുറേ Read More …

വിജിലന്‍സ് പരിശോധന തുടങ്ങി

തിരുവനന്തപുരം: വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളുടെ മക്കളെയും ഉന്നതസ്ഥാനങ്ങളില്‍ കൂട്ടത്തോടെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് പരിശോധന തുടങ്ങി. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഇതോടൊപ്പം പരാതിയിലെ ഗൗരവസ്വഭാവം വിശദീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി Read More …

പഫ്‌സ് കൊടുത്തുവര്‍ക്ക് പണികിട്ടി

അനുശ്രീയില്‍ നിന്നും ഒരു കട്ടന്‍ചായക്കും രണ്ടു പഫ്‌സിനും കൂടി 680 രൂപ ഈടാക്കിയ കോഫീഷോപ്പിനെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ ലഘുഭക്ഷണശാലയ്‌ക്കെതിരെയാണ് നടപടി. സെപ്റ്റംബര്‍ 23നാണ് അനുശ്രീ ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയചര്‍ച്ചയായിരുന്നു. പഫ്‌സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് Read More …

മദ്യക്കടത്ത് തടയാന്‍ കര്‍ശന നടപടി

തിരുവനന്തപുരം: അയല്‍ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്കുള്ള മദ്യക്കടത്ത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇതിനായി അതിര്‍ത്തികളില്‍ സ്‌കാനറുകള്‍ സ്ഥാപിക്കും. മദ്യക്കടത്ത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുമായി സഹകരിക്കുമെന്നും എക്‌സൈസ് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് Read More …

ചര്‍ച്ച പൊളിഞ്ഞതിന് കാരണം താനല്ല

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക് പോര് തുടരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയും ദുരഭിമാനവുമാണ് ചര്‍ച്ച സമവായത്തിലെത്താതിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭ സ്തംഭിപ്പിച്ചത്. മുഖ്യമന്ത്രി സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കുകയും മാനേജ്‌മെന്റുകളെ വിമര്‍ശിക്കുകയുമായിരുന്നു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ പിടിവാശി മൂലമല്ല Read More …