മാണി ഇടതുമുന്നണിയില്‍ വേണ്ട; നിലപാടിലുറച്ച്‌ സിപിഐ സംഘടനാ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിനെ ഇടതുമുന്നണിയില്‍ എടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അങ്ങനെയൊരു ചര്‍ച്ച ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു പിന്നില്‍ മറ്റു താല്‍പര്യങ്ങളാണെന്നും സിപിഐ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം.മാണിയുടെ അഴിമതിക്കെതിരെ നടത്തിയ ഇടതുമുന്നണിയുടെ പ്രക്ഷോഭമാണു അധികാരത്തിലെത്താന്‍ കാരണമായത്. അഴിമതിക്കെതിരേയുള്ള ഇടതുമുന്നണിയുടെ നിലപാടിനുള്ള അംഗീകാരം കൂടിയായിരുന്നു ജനവിധി. യുഡിഎഫ് സര്‍ക്കാരിനെതിരേയും കെ.എം.മാണിയുടെ ബാര്‍കോഴ അഴിമതിക്കെതിരെയും സംസ്ഥാനത്തു നടത്തിയ സമരങ്ങള്‍ ജനങ്ങള്‍ക്കു മുന്പിലുണ്ടെന്നും മാണിക്കനുകൂലമായ ചര്‍ച്ച ഉയര്‍ന്നുവരുന്നതു ഇടതു ഐക്യത്തിനു ദോഷമാണെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിലാണു മാണിക്കെതിരെ പരാമര്‍ശമുള്ളത്. വ്യാഴാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ സംഘടനാ റിപ്പോര്‍ട്ടിനും പ്രവര്‍ത്തന റിപ്പോര്‍ട്ടിനും അംഗീകാരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *