ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; മക്കള്‍ക്ക് 10 ലക്ഷം രൂപ

തിരുവനന്തപുരം: നിപ ബാധിച്ച്‌ മരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. രണ്ടു മക്കള്‍ക്കും പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കുട്ടികള്‍ക്ക് 18 വയസ് തികയും വരെ സ്ഥിര നിക്ഷേപമായി അഞ്ചുലക്ഷം രൂപയും ബാക്കി തുക ഇവര്‍ക്ക് മാസം പലിശ കിട്ടും വിധവും നിക്ഷേപിക്കാനാണ് തീരുമാനം. നിപ വൈറസ് ബാധിച്ച്‌ മരിച്ച മറ്റുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും ധനസഹായം നല്‍കും.

നിലവില്‍ രോഗം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. രോഗ ബാധിതരുമായ ബന്ധപ്പെട്ടവര്‍ക്ക് മാത്രമാണ് നിലവില്‍ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. പേരാമ്ബ്ര കേന്ദ്രീകരിച്ചു മാത്രമാണ് രോഗം പടര്‍ന്നത്. മറ്റ് സ്ഥലങ്ങളിലേക്കും രോഗം പടരുന്നുവെന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാെണന്നും െശെലജ പറഞ്ഞു.

എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗയ പ്രവര്‍ത്തകര്‍ക്കും ഇത്തരം സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച്‌ പരിശീലനം നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സര്‍ക്കാറിനോട് നന്ദിയുണ്ടെന്ന് ലിനിയുെട ഭര്‍ത്താവ് സജീഷ്. മക്കളെ നല്ല രീതിയില്‍ പഠിപ്പിക്കണമെന്നതായിരുന്നു ലിനിയുടെ ആഗ്രഹം. അതിന് സര്‍ക്കാറിെന്‍റ സഹായം കൈത്താങ്ങാണെന്നും സജീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *