രാജ്യം ചരിത്രത്തിലില്ലാത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നു -സൗദി ധനമന്ത്രി

ജിദ്ദ: രാജ്യം വളരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ചിലപ്പോഴത് വേദനാജനകമായേക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. അല്‍അറബിയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ്രാജ്യം ചരിത്രത്തിലില്ലാത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം മനസ്സ് തുറന്നത്. ബജറ്റ് ചെലവുകള്‍ കുത്തനെ കുറക്കേണ്ടിവരും. നിലവിലെ പ്രതിസന്ധി വരുമാനത്തെ സാരമായി ബാധിച്ചു. കോവിഡിനെ നേരിടാന്‍ രാജ്യം സ്വീകരിച്ച സംരംഭങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വകാര്യ മേഖലകളിലെ സ്വദേശികളുടെ ജോലികള്‍ സംരക്ഷിക്കുക എന്നതായിരുന്നു. സ്വകാര്യമേഖലയെ പിന്തുണക്കുന്നതിെന്‍റ ഭാഗവും അടിസ്ഥാന സേവനങ്ങളുടെ തുടര്‍ച്ചയുമാണിത്. കോവിഡ് കാരണം വരുമാനത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ കടുത്ത നടപടി കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ചിലപ്പോള്‍ അത് വേദനാജനമാകും. പ്രതിസന്ധിയെ നേരിടാന്‍ എല്ലാ ഒാപ്ഷനുകളും തുറന്നിരിക്കുന്നു. ചില പദ്ധതികള്‍ നീട്ടിവെക്കുക, യാത്രാചെലവുകള്‍, അസൈന്‍മെന്‍റുകള്‍ കുറക്കുക തുടങ്ങിയവ ചെലവ് ചുരുക്കല്‍ നടപടികളിലുള്‍പ്പെടും. ചെലവുകള്‍ കുത്തനെ കുറക്കണം.

കാരണം വരുമാനത്തിെന്‍റ വലിയൊരു ഭാഗം ആരോഗ്യ സംരക്ഷണ ആവശ്യത്തിലേക്ക് നീക്കിവെക്കേണ്ടതുണ്ട്. സൗദി അറേബ്യ പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇതുപോലൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടില്ല. സാമ്ബത്തികമോ, ആരോഗ്യപരമോ ആണെങ്കിലും അതിെന്‍റ പ്രത്യാഘാതം വലുതാണ്. കമ്മി നികത്താന്‍ കരുതല്‍ ധനം ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഷെഡ്യൂള്‍ ചെയ്ത പദ്ധതികളില്‍ ചിലത് ബജറ്റില്‍നിന്ന് വെട്ടിച്ചുരുക്കും. വലിയ പദ്ധതികള്‍ക്ക് 2019ല്‍ സ്വകാര്യ മേഖല പണം മുടക്കിയപ്പോള്‍ അതിെന്‍റ ഫലങ്ങള്‍ കണ്ടിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ചെലവ് കുറക്കാന്‍ കഴിയുന്ന മേഖലകളെക്കുറിച്ച്‌ ആലോചിക്കും. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ മേഖലയില്‍ സര്‍ക്കാര്‍ വന്‍ തുക നിക്ഷേപിച്ചിരുന്നു. ഇൗ പ്രതിസന്ധിഘട്ടത്തില്‍ വിദൂര സംവിധാനത്തില്‍ ഗവണ്‍മെന്‍റ് സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അത് പ്രാപ്തമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *