അതിഥികളുടെ ആധികളറിഞ്ഞ്; തൊഴിലാളികളുടെ മടക്കയാത്ര ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് പലായനം ചെയ്യേണ്ടിവരുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തില്‍ ഇടപെട്ട് സുപ്രീം കോടതി. തൊഴിലാളികളുടെ മടക്കയാത്രയുടെ ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തൊഴിലാളികള്‍ പുറപ്പെടുന്ന സംസ്ഥാനവും എത്തുന്ന സംസ്ഥാനവും ചെലവ് പങ്കിടണമെന്നും കോടതി നിര്‍ദേശിച്ചു.

ട്രെയിനിലോ ബസിലോ ടിക്കറ്റുകള്‍ക്ക് പണം ഈടാക്കരുത്. യാത്രയ്ക്കിടയില്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം. നടന്നുപോകുന്നവരെ ഉടന്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗണില്‍‌ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട സംസ്ഥാനം ഭക്ഷണം നല്‍കണം. സൗജന്യ താമസസൗകര്യവും ഏര്‍പ്പാടാക്കി നല്‍കണം. ട്രെയിന്‍ യാത്രയില്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം. ബസുകളിലാണ് യാത്രയെങ്കിലും ഭക്ഷണവും വെള്ളവും നല്‍കണമെന്നും ഉത്തരവില്‍‌ കോടതി പറഞ്ഞു.

മടക്കയാത്ര ആഗ്രഹിക്കുന്നവര്‍ സംസ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ പൂര്‍‌ത്തിയായാല്‍ ഉടന്‍ വാഹനം ഏര്‍പ്പാടാക്കണം. ഇതിനായി കാലതാമസം അരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

കുടിയേറ്റ തൊഴിലാളികളുടെ ദുരിത വിഷയത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്. ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും യാത്രാ സൗകര്യവും സൗജന്യമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തണമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി നിര്‍ദേശിച്ചി രുന്നു.

തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികളില്‍ ഇടപെടാനാവില്ലെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള നിലപാടിനെതിരേ വ്യാപക വിമര്‍ ശനമുയര്‍ന്നതിനു പിന്നാലെയാണ് കോടതി സ്വമേധയാ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *