കൊച്ചി: വനിത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ അനാവശ്യമായി ഹരജി നല്കിയ ബസ് സംഘടന നേതാവ് കോടതിച്ചെലവ് നല്‍കണമെന്ന് ഹൈകോടതി. എറണാകുളത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സ്മിത ജോസിന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണ്സണ് പടമാടന് 25,000 രൂപ കോടതിച്ചെലവായി നല്‍കണമെന്നാണ് സിംഗിള്‍ ബെഞ്ചിെന്റ ഉത്തരവ്. ഒരുമാസത്തിനകം തുക കൈമാറിയില്ലെങ്കില്‍ പണം ഇൗടാക്കി നല്‍കണമെന്ന് ജില്ല കലക്ടര്‍ക്കും നിര്‍ദേശം നല്കി.
സ്മിത ജോസ് 2014ല്‍ മട്ടാഞ്ചേരിയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ വാഹനപരിശോധന നടത്തുന്നതിനിടെ പണവും രസീതുകളും മോഷണം പോയെന്നും ഈ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടാണ് ജോണ്സണ് ഹൈകോടതിയെ സമീപിച്ചത്.
4.45 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടും 21,000 രൂപ മാത്രമാണ് പോയതെന്ന് കാണിച്ച് ഇൗ ചെറിയ തുക കെട്ടിെവച്ച് ബാധ്യതയില്‍ നിന്നൊഴിവായെന്നായിരുന്നു ആരോപണം. ജോലിസമയം കഴിഞ്ഞാണ് പരിശോധന നടത്തിയതെന്നും ഹരജിക്കാരന് വാദിച്ചു.
എന്നാല്‍, മുഴുസമയ ഉദ്യോഗസ്ഥെരന്ന നിലയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പ്രത്യേക ഡ്യൂട്ടി സമയമില്ലെന്ന് കോടതി വിലയിരുത്തി. ഹരജിക്കാരെന്റ സംഘടനയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതിലുള്ള പ്രതികാരമായാണ് തനിക്കെതിരെ ഹരജി നല്‍കിയതെന്നായിരുന്നു ഉദ്യോഗസ്ഥയുടെ വാദം. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടിയുടെ ഭാഗമായി ആരോപണം ഉന്നയിക്കുന്നത് പതിവാണ്. സമാനമായ മറ്റൊരു കേസില്‍ അഞ്ചുലക്ഷം രൂപ കോടതിച്ചെലവ് നല്കാന് സംഘടന ഭാരവാഹിയെ ശിക്ഷിച്ചിട്ടുണ്ടെന്നും ഉേദ്യാഗസ്ഥ ചൂണ്ടിക്കാട്ടി. പൊതുതാല്പര്യ ഹരജിയുടെ പേരില്‍ വ്യാജപരാതികള്‍ വര്‍ധിച്ചുവരുകയാണെന്ന് നിരീക്ഷിച്ച കോടതി, തുടര്‍ന്ന് ഹരജി തള്ളുകയായിരുന്നു. ഇതോടൊപ്പമാണ് കോടതിച്ചെലവ് നല്കാന് ഉത്തരവിട്ടത്.
