കര്‍ഷകരുടെ വരുമാനം 50% കൂട്ടും, 20 ലക്ഷം പേര്‍ക്ക് തൊഴില്‍: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്തിയത് ഫെഡറലിസത്തിന് ചേരാത്തതാണെന്നും ഇത് വളര്‍ച്ചാ നിരക്ക് ഉറപ്പാക്കുന്നതില്‍ വെല്ലുവിളിയായി എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിനായി രാവിലെ നിയമസഭയില്‍ എത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി രാജേഷ്, മന്ത്രി കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിണറായി സര്‍ക്കാരിന് വീണ്ടും അധികാരം ലഭിച്ചത് അസാധാരണമായ ജനവിധി എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രശംസിച്ചു.

സര്‍ക്കാര്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും ഗവര്‍ണര്‍ പതിനഞ്ചാം കേരള നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ച്‌ നില്‍ക്കും. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. അസമത്വം ഇല്ലാതാക്കും. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കോവിഡിനെ നേരിടാന്‍ 20,000 കോടി രൂപയുടെ സഹായം സര്‍ക്കാര്‍ ചെയ്തുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. 47.2 ലക്ഷം പേര്‍ക്ക് മുടക്കമില്ലാതെ ക്ഷേമ പെന്‍ഷന്‍ നല്‍കി. 2,000 കോടിയുടെ വായ്പ കുടുംബശ്രീ വഴി വിതരണം ചെയ്തു. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു. മരണനിരക്ക് പിടിച്ചുനിര്‍ത്താനായത് നേട്ടമാണ്. ജില്ലാ ഭരണകൂടങ്ങളും മികച്ച പ്രകടനം നടത്തി. ഫസ്റ്റ് ലൈന്‍ സെന്‍റര്‍ പ്രവര്‍ത്തനത്തില്‍ വാര്‍ഡ് തല സമിതികള്‍ മികച്ചു. ജനകീയ ഹോട്ടലുകള്‍ ഭക്ഷണം ഉറപ്പാക്കുന്നതില്‍ പങ്ക് വഹിച്ചു.

വാക്സിന്‍ വിതരണത്തിന് 1000 കോടി ചെലവ് പ്രതീക്ഷിക്കുന്നു. 6.60 ജിഡിപി പ്രതീക്ഷിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗം ബാധിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം തുടരുകയാണ്.

മറ്റു പ്രഖ്യാപനങ്ങള്‍

• ആരോഗ്യമേഖലയില്‍ സമഗ്രവികസനത്തിനായി 1000 കോടി രൂപ മാറ്റിവച്ചു.
• കോവിഡ് പ്രതിരോധിക്കാന്‍ ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ നല്‍കും.
• മൃഗസംരക്ഷണത്തിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സ്
• 1206 ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ തുടങ്ങും
• പച്ചക്കറിയില്‍ സ്വയം പര്യാപ്തത, കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും
• വൈഫൈ തലസ്ഥാനത്ത് വിപുലമാക്കും
• നഗരത്തിലും കൃഷിക്ക് സാധ്യതകള്‍ തേടും
• കര്‍ഷകരുടെ വരുമാനം 50% കൂട്ടും, താങ്ങുവില ഓരോ വര്‍ഷവും കൂട്ടും
• അഞ്ചു വര്‍ഷങ്ങള്‍ക്കകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍
• 19 ലക്ഷം കുടുംബങ്ങള്‍ക്ക് 400 കോടി ചെലവു വരുന്ന ഭക്ഷ്യ കിറ്റുകള്‍ നല്‍കി
• സ്റ്റാര്‍ട്ട് അപ് മിഷന്‍ 3,900 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി
• കെഫോണ്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കും
• ശബരിമല ഇടത്താവളം പദ്ധതി കിഫ്ബി സഹായത്തോടെ വികസിപ്പിക്കും
• ഇലക്‌ട്രോണിക് ഫയല്‍ ക്ലിയറിംഗ് സംവിധാനം ഏര്‍പ്പെടുത്തും
• മുതലപ്പൊഴി, ചെല്ലാനം മീന്‍പിടുത്ത തുറമുഖങ്ങള്‍ ഈ വര്‍ഷം
• കലാകാരന്മാരെ സഹായിക്കാന്‍ പദ്ധതി, കോവിഡ് രണ്ടാം തരംഗത്തില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് നടത്തും
• എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനാക്കും
• പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ്
• 14 സാംസ്കാരിക നവോത്ഥാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
• കൂടുതല്‍ മൊബൈല്‍ റേഷന്‍ കടകള്‍
• മണ്‍റോ തുരുത്തില്‍ കാലാവസ്ഥാ മാറ്റത്തിന് അനുയോജ്യമായ കൃഷി

Leave a Reply

Your email address will not be published. Required fields are marked *