സമരം തുടര്‍ന്നാല്‍ നടപടി; സിഐടിയുവിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ സ്ഥിരമായി ശമ്ബളം നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കേണ്ടി വരുമെന്ന് കേരള ഹൈക്കോടതി എംപ്ലോയീസ് യൂണിയനോട് പറഞ്ഞു.

തെറ്റായി പെരുമാറിയാല്‍ സിഎംഡിയെ തല്‍സ്ഥാനത്ത് നിന്ന് എങ്ങനെ നീക്കം ചെയ്യണമെന്ന് കോടതിക്ക് അറിയാം. മറ്റൊരു യൂണിയന്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാണോ സിഐടിയു പ്രവര്‍ത്തിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ധര്‍ണയുമായി മുന്നോട്ട് പോയാല്‍ ശമ്ബളം ഒരിക്കലും ശരിയായി ലഭിക്കില്ലെന്ന് കോടതി യൂണിയനുകളെ ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സിക്ക് ശമ്ബളം കൃത്യമായി നല്‍കാന്‍ കഴിയൂ. ഇതിനിടയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തില്‍ മുന്നോട്ട് പോയാല്‍ ഒരു തരത്തിലും അത് അനുവദിക്കാനാവില്ല.

സമരം പിന്‍വലിച്ചില്ലെങ്കില്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതോടെ സി.ഐ.ടി.യുവിന് വഴങ്ങേണ്ടി വന്നു. കെ.എസ്.ആര്‍.ടി.സി മേധാവിയുടെ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്ന് സി.ഐ.ടി.യു അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *