പന്തളം കൊട്ടാരത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹം; പ്രതികരിച്ച്‌ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന പന്തളം കൊട്ടാരത്തിന്‍റെ നിലപാട് സ്വാഗതം ചെയ്ത് ദേവസ്വം ബോര്‍ഡ്. ചര്‍ച്ചയ്ക്കു തയാറാണെന്ന പന്തളം കൊട്ടാരത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ബോര്‍ഡ് പ്രസിഡന്‍റ് എ. പദ്മകുമാര്‍ പ്രതികരിച്ചു. രമ്യമായി പ്രശ്നം പരിഹരിക്കണമെന്നു തന്നെയാണു ബോര്‍ഡിനു താത്പര്യമെന്നും ആവുംവിധം പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ശബരിമലയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ എന്ത് ചര്‍ച്ചയ്ക്കും കൊട്ടാരം അധികൃതര്‍ തയാറാണെന്നും മുഖ്യമന്ത്രി നേരിട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് കാലത്ത് ഉണ്ടായ പ്രശ്നങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാനാണു ശ്രദ്ധിക്കേണ്ടതെന്നും ശശികുമാര വര്‍മ കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പട്ടികയെ ശശികുമാര വര്‍മ വിമര്‍ശിച്ചു. തെറ്റായ പട്ടിക നല്‍കിയ സര്‍ക്കാര്‍ അടി ഇരന്നു വാങ്ങുന്നതിനു തുല്യമായ നടപടിയാണ് ഇക്കാര്യത്തില്‍ കാണിച്ചതെന്നും ഭക്തര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും അവരുടെ വികാരം സര്‍ക്കാര്‍ മാനിക്കണമെന്നും ശശികുമാര വര്‍മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *