സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി സുധാകരന്‍ രാജിവയ്ക്കണം: മുല്ലപ്പള്ളി

കണ്ണൂര്‍: അന്പലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി സ്ത്രീത്വത്തെ അപമാനിച്ചതിന്‍റെ പേരില്‍ കേസെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മന്ത്രി ജി. സുധാകരന്‍ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന പാര്‍ട്ടിയാണു സിപിഎം. നവോഥാന സന്ദേശമുയര്‍ത്തി വനിതാ മതില്‍ കെട്ടിയ പാര്‍ട്ടിയാണ്. സ്ത്രീകളുടെ മാന്യതയ്ക്കെതിരായി പ്രസ്താവന നടത്തിയ സുധാകരനെ കേരള സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിരുത്തരവാദപരമായ പ്രസ്താവന നടത്തി കുപ്രസിദ്ധി നേടിയയാളാണു മന്ത്രി. മജിസ്ട്രേറ്റിനെ കൊഞ്ഞാണന്‍ എന്ന് മുന്പു വിളിച്ചുപറഞ്ഞിട്ടുണ്ട്. എവിടെയും ആരേയും സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്ന സ്വഭാവമാണു മന്ത്രിക്ക്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായ യുവതിയാണ് ഈ ഗൗരവമേറിയ പ്രശ്നം കോടതിയിലെത്തിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരം ദിവസങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന പിണറായി സര്‍ക്കാരിന്‍റെ ട്രാക്ക് റിക്കോര്‍ഡ് പരിശോധിച്ചാല്‍ സംസ്ഥാനത്ത് ഏറിയ സ്ത്രീ പീഡനക്കേസുകളിലും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണു പ്രതികള്‍. മന്ത്രി സുധാകരനെ രാജിവയ്പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഇത് കേരള സമൂഹത്തിന്‍റെ പൊതുവികാരമാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നു നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്‍എസ്‌എസിനെക്കുറിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന അധിക്ഷേപകരമാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ചരിത്രം പഠിക്കാതെയാണ് കോടിയേരിയുടെ പ്രസ്താവന. യുഡിഎഫിന്‍റെ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *