കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കണ്ണൂര്‍ അടക്കമുളള വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ജില്ലാ അതിര്‍ത്തികളിലും തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളിലും പരിശോധന ശക്തമാണ്. കൊവിഡ് വ്യാപനം രൂക്ഷമായ കണ്ണൂരില്‍ പൊലീസിന്‍റെ പരിശോധനയും മറ്റും കൂടുതല്‍ കര്‍ശനമാണ്. അനാവശ്യമായി പുറത്തിറങ്ങി 270 വാഹനങ്ങളായിരുന്നു ഇന്നലെ പിടിച്ചെടുത്തത്.ഏഴായിരത്തിലേറെ ആളുകളെ താക്കീത് ചെയ്ത് വിട്ടു. അഴീക്കല്‍, അഴീക്കോട് ഹാര്‍ബറുകളില്‍ മത്സ്യലേലം ഒഴിവാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയില്‍ കൊവിഡ് പോസറ്റീവായവരുടെ എണ്ണം തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ മൂവായിരത്തിന് മുകളിലാണ്.

കോഴിക്കോട് ജില്ലയില്‍ രണ്ടാം ദിവസവും വാഹന പരിശോധന ശക്തം. 51 ഇടങ്ങളിലാണ് ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് പരിശോധന നടത്തുന്നത്. ആയിരത്തിലധികം പൊലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇന്നലത്തെ അപേക്ഷിച്ച്‌ നിരത്തുകളില്‍ ഇന്ന് വാഹനങ്ങളുടെ എണ്ണം കുറവാണ്. ഇന്നലെ മാത്രം ലോക്ഡൗണ്‍ നിയമം ലംഘിച്ച 986 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോട്ടെ സ്വകാര്യ ആശുപ്പത്രികളിലേക്കുള്ള ഓക്സിജന്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവില്‍ ഉള്‍പ്പെടെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അവിടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ കാസര്‍കോട് കളക്ടര്‍ നല്‍കുന്ന സമ്മതപത്രം ഹാജരാക്കിയാല്‍ ഓക്സിജന്‍ നല്‍കാമെന്നും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കാസര്‍കോട് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കായിരുന്നു ഇന്നലെ രേഖപ്പെടുതതിയത്.

വയനാട്ടില്‍ ചുരുക്കം വാഹനങ്ങളെ നിരത്തിലിറങ്ങിയുള്ളൂ.വിവിധയിടങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അധികവും. സെക്ടറല്‍ മജിസ്ട്രേട്ടുമാരുടെ പരിശോധനയില്‍ 30 കേസുകള്‍ ഇന്ന് രജിസ്ടര്‍ ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ നാളെ മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള തമിഴ്നാട് അതിര്‍ത്ഥിയില്‍ പരിശോധനകള്‍ ശക്തമാക്കി.

മലപ്പുറത്ത് ലോക്ഡൗണ്‍ പൂര്‍ണമാണ്.. പോലീസിന്റെ ഇ പാസ് ഇല്ലാത്തവരെ സത്യവാങ്ങ്മൂലം കാണിക്കണം. ജില്ലാ അതിര്‍ത്തിയില്‍ ശക്തമായ പരിശോധന തുടരുകയാണ്. സംസ്ഥാന അതിര്‍ത്തിയായ നാടുകാണി അടച്ചതിനാല്‍ ചരക്ക് വാഹനങ്ങളെ മാത്രമാണ് കടത്തിവിടുന്നത്. ഇന്നലെ ആറ് പേര്‍ക്കെതിരെയാണ് ജില്ലയില്‍ കേസെടുത്തത്. 235 വാഹനങ്ങള്‍ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *