ആഭ്യന്തര തീര്‍ഥാടകരില്‍ 12 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ക്കും ഉംറക്ക് അനുമതി

ജിദ്ദ: ആഭ്യന്തര തീര്‍ഥാടകരില്‍ 12 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഉംറക്കും മസ്ജിദുന്നബവി സന്ദര്‍ശനത്തിനും അനുമതി നല്‍കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ വാക്സിന്‍ രണ്ട് ഡോസ് എടുത്തിരിക്കണമെന്ന് നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്. ഈ പ്രായക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനും മസ്ജിദുന്നബവി സന്ദര്‍ശിക്കാനും 13,000ത്തിലധികം അനുമതി ഇതിനകം നല്‍കിയെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

ഉംറക്കും മദീന സന്ദര്‍ശനത്തിനും അനുമതി നല്‍കുന്നത് ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്ലിക്കേഷനിലൂടെയായിരിക്കുമെന്ന് ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ഫതാഹ് ബിന്‍ സുലൈമാന്‍ മശാത് ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിക്കുന്നതിനു മുമ്ബ് ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച്‌ തീര്‍ത്ഥാടകര്‍ക്ക് അവരുടെ യാത്രയിലുടനീളം സുരക്ഷിതവും എളുപ്പവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ട നടപടികള്‍ ഹജ്ജ് ഉംറ മന്ത്രാലയം മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരുടയും അവര്‍ക്ക് സേവനം ചെയ്യുന്നവരുടെയും സുരക്ഷക്ക് നിശ്ചയിച്ച ആരോഗ്യ നടപടികള്‍ എല്ലാവരും പാലിക്കണമെന്നും ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *