സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം , സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം : ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം :കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. അതേസമയം, സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സഹായം നല്‍കുക എന്നും മന്ത്രി അറിയിച്ചു. റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷം നഷ്ടപരിഹാരം ലഭ്യമാക്കും. കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ തിട്ടപ്പെടുത്തുക എളുപ്പമല്ല. സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രവര്‍ത്തനം ജീവന്‍ രക്ഷാപ്രവര്‍ത്തനമായിരുന്നു. Read More …

രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍; സംസ്ഥാനത്ത് 3734 ക്യാംപുകളിലായി എട്ടരലക്ഷം പേര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 3734 ക്യാംപുകളില്‍ എട്ടരലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാംപുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നേതൃത്വം വഹിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. ദുരന്തഘട്ടത്തില്‍ പ്രഥമപരിഗണന നല്‍കിയത് ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു. അത് ലക്ഷ്യം കണ്ടനിലയാണ്. ഇനിയുളലത് ജനങ്ങളെ സാധാരണജീവതിത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ്. അതാണ് അടുത്തഘട്ടത്തില്‍ ഊന്നല്‍നല്‍കുകയെന്നും ആരെങ്കിലും ഏതെങ്കിലും പ്രദേശത്ത് Read More …

ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധിയില്ലെന്ന് കെകെ ശൈലജ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതാനുഭവിക്കുന്ന ഈ സഹചര്യത്തില്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.ഒരു രോഗിക്കു പോലും ചികിത്സ ലഭ്യമാകാത്ത അവസ്ഥ ഉണ്ടാകില്ലെന്നും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം, കൊല്ലം Read More …

രാജുവിന്റെ മന്ത്രിസ്ഥാനം തെറിക്കും, വിദേശയാത്രക്കു രഹസ്യസ്വഭാവം, പാര്‍ട്ടി പോലും അറിഞ്ഞില്ല

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ വിദേശ സന്ദര്‍ശനം നടത്തിയ വനം മന്ത്രി കെ. രാജുവിന്റെ തൊപ്പി തെറിക്കും. സംസ്ഥാനത്ത് പ്രളയം തിമിര്‍ത്താടുന്നതിനിടെ ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയതിന്റെ പേരില്‍ രാജുവിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റാനാണ് സി. പി. ഐയുടെ ആലോചന. ഈ സംഭവം പാര്‍ട്ടിക്കും ഇടതു മുന്നണി സര്‍ക്കാരിനും ഉണ്ടാക്കിയ നാണക്കേടില്‍ നിന്ന് തലയൂരാനാണ് നടപടി. ഇക്കഴിഞ്ഞ പതിനാറിനാണ് Read More …

മഴ തുടരുന്നു.. ഊര്‍ജിതമായി രക്ഷാപ്രവര്‍ത്തനം.. കേരളത്തിന് 500 കോടി അടിയന്തിര ധനസഹായം

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരണം 324. മുഖ്യമന്ത്രി നല്‍കിയ ഔദ്യോഗിക വിവരമാണിത്. സസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വളരെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും ദുഷ്കരമായ സ്ഥിതി ചെങ്ങന്നൂരിലാണ്. ആയിരങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മരിച്ചവര്‍ എത്ര, കുടുങ്ങിക്കിടങ്ങുന്നവര്‍ എത്ര എന്ന് പോലും അറിയാനാകാത്ത സ്ഥിതിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളിലേക്ക്..

കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ കൊച്ചി തീരത്തേക്ക്, രക്ഷക്ക് കമാന്‍ഡോകളും

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിപ്പുഴയുടെ ഒരുകിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഉടന്‍ മാറണം, ആലുവയില്‍ ഇപ്പോള്‍ വെള്ളമെത്തിയതിന്റെ അരകിലോമീറ്റര്‍ പരിധിയിലുള്ളവരും ഒഴിയണം, വ്യോമസേനയുടെ 10 ഹെലികോപ്റ്റര്‍ കൂടി അനുവദിച്ചിട്ടുണ്ട്, കരസേനയും കോസ്റ്റ് ഗാര്‍ഡിന്റെ 2 Read More …

പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും വീണ്ടും വിളിച്ചു; കൂടുതല്‍ സഹായം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം>കനത്തമഴ വിട്ടുമാറാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വീണ്ടും ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു. രധാനമന്ത്രിയുടെ Read More …

തിരുവനന്തപുരത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നു ജില്ലയിലുണ്ടായ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നു സഹകരണം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു രാവിലെ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യമായ ഭക്ഷണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മന്ത്രി റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇവിടങ്ങളിലുള്ളവര്‍ക്കു മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. Read More …