കുറ്റപ്പെടുത്തലല്ല, രക്ഷാപ്രവര്‍ത്തനമാണ് പ്രധാനം നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: വിഴിഞ്ഞം സന്ദര്‍ശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പൂന്തുറയിലെത്തി. രക്ഷാ പ്രാവര്‍ത്തനം വേണ്ട വിധം നടക്കുന്നില്ലെന്ന പൂന്തുറ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രി പ്രദേശത്തെത്തിയത്. പൂന്തുറയിലെ പളളി വികാരികളും അധികൃതരുമായി ചര്‍ച്ച നടത്തി. ദുരിതബാധിതരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. ആരെയും Read More …

ബുള്ളറ്റ് ട്രെയിന്‍ വേണ്ടാത്തവര്‍ക്ക് കാളവണ്ടി ഉപയോഗിക്കാം ; കോണ്‍ഗ്രസ്സിനെതിരെ മോദി

ഗാന്ധിനഗര്‍ : കേന്ദ്ര സര്‍ക്കാര്‍ നടപ്പാകുന്ന വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്സിന് ശക്തമായ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ക്കും , പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിനും യാത്രയ്ക്കായി കാളവണ്ടി ഉപയോഗിക്കാമെന്ന് നരേന്ദ്രമോദി പറഞ്ഞു.ബറൂച്ചിന് സമീപം അമോദില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ Read More …

ഓഖി ദുരന്തത്തില്‍ പ്രധാനമന്ത്രി കേരളത്തോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോള്‍ പ്രധാനമന്ത്രി കേരളത്തോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.മുഖ്യമന്ത്രിയെ ടെലിഫോണില്‍ വിളിക്കാന്‍ പോലും തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റാണെന്നും, കേരള മുഖ്യമന്ത്രിയെ വിളിക്കാത്ത പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ചതായും കോടിയേരി വിമര്‍ശിച്ചു. അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളേയും കണ്ടെത്തുന്നതിന് Read More …

ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതി ബന്ധുക്കള്‍ക്ക് വിളിച്ച ശേഷം ആത്മഹത്യ ചെയ്തു

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതി ബന്ധുക്കള്‍ക്ക് വിളിച്ച ശേഷം ആത്മഹത്യ ചെയ്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി കൊച്ചപ്പിള്ളി ജോസിന്റെ മകള്‍ ജിനി ജോസ് കൊച്ചപ്പിള്ളി (30) യാണ് മരിച്ചത്. അദ്‌ലിയ പ്രവിശ്യയിലെ ബാര്‍ ഹോട്ടലില്‍ ഏഴു മാസം മുമ്ബാണ് ജിനി ജോലിക്കെത്തിയത്. ഭര്‍ത്താവ് ഖത്തറില്‍ ജോലിക്കാരനാണ്. നാലു മക്കളും നാട്ടിലാണ് പഠിച്ച് താമസിക്കുന്നത്. കഴിഞ്ഞ Read More …

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; മന്ത്രി മണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വൈദ്യുതി മന്ത്രി എം എം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കോടുകുളഞ്ഞി കരോട് മുകളേത്ത് വടക്കേതില്‍ എസ്. പ്രദീപ് കുമാറിന്റെ മകള്‍ അഞ്ജന (പൊന്നി 17) ആണ് ജീവനൊടുക്കിയത്. സഹോദരനുമായി മെബൈല്‍ ഫോണിന് വേണ്ടി വഴക്കുണ്ടാക്കിയ ശേഷം അഞ്ജന വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് Read More …

ഓഖി ദുരന്തം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി കേരളത്തില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. ഉന്നതതല യോഗത്തിന് ശേഷം മന്ത്രി കന്യാകുമാരിയിലേക്ക് പോകും. നാളെ കേരളത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്രമന്ത്രി സന്ദര്‍ശിക്കും.   വൈകീട്ട് 4;30 ഓടെയാണ് മന്ത്രി പ്രത്യേക വിമാനത്തില്‍ തിരുവന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേന്ദ്രമന്തി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ കടകംപള്ളി Read More …

ഓഖി ദുരന്തം: ശബരിമല നട അടച്ചുവെന്ന് പ്രചാരണം.. തീര്‍ത്ഥാടകര്‍ ആശങ്കയില്‍

പത്തനംതിട്ട: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത്. സുനാമി വന്നെന്നും 12 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞെന്നും നൂറ് കണക്കിന് പേര്‍ മരിച്ചുവെന്നുമൊക്കെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കപ്പെട്ടത്. ഇപ്പോള്‍ ശബരിമലയുടെ പേരിലും വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശബരിമല നട അടച്ചു എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇതോടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, Read More …

കണ്ണന്താനം മലക്കം മറിഞ്ഞു,സംസ്ഥാനത്തെ നേരത്തെ അറിയിച്ചിരുന്നു

ഓഖി ചുഴലിക്കൊടുങ്കാറ്റിന്‍റെ മുന്നറിയിപ്പ് ലഭിക്കുന്നത് വൈകിയെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഒരു മണിക്കൂറിനകം സ്വന്തം വാചകം വിഴുങ്ങി. നേരത്തേ, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷമാണ് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് കണ്ണന്താനം പറഞ്ഞത്. എന്നാല്‍ ഒരു മണിക്കൂറിനുശേഷം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാനെത്തിയപ്പോഴാണ് മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നുവെന്ന് കണ്ണന്താനം മാറ്റിപ്പറഞ്ഞത്. Read More …