ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം നാളെ; സംസ്ഥാനത്ത് രാത്രിയാത്രക്ക് നിരോധനം

തിരുവനന്തപുരം: രാജ്യത്ത് കൊറോണവൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം നാളെ ആരംഭിക്കും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന്‌ അനുസൃതമായി കേരളത്തിലും‌ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരും. എന്നാല്‍, ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്‌ഡൗണ്‍ കള്‍ശനമായി തന്നെ തുടരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നഗരസഭകളില്‍ ഹോട്ട്‌സ്‌പോട്ടായ ഡിവിഷന്‍ അടച്ചിടും. പഞ്ചായത്തുകളില്‍ സമീപവാര്‍ഡുകള്‍കൂടി ഉള്‍പ്പെടുത്തും. കേന്ദ്രം പ്രഖ്യാപിച്ച പൊതുഇളവുകള്‍ സംസ്ഥാനത്ത്‌ നടപ്പാക്കുമ്ബോള്‍ സുരക്ഷാമാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഗ്രീന്‍സോണിലടക്കം പാലിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്രനിര്‍ദേശപ്രകാരം മദ്യശാലകള്‍ തുറക്കാമെങ്കിലും കേരളത്തില്‍ തുറക്കില്ല. സംസ്ഥാനത്ത്‌ സാമൂഹ്യവ്യാപന ഭീഷണി ഒഴിവായിട്ടില്ലെന്നും എല്ലാ മേഖലയിലും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്‌ഡൗണില്‍ ഇളവ്‌ അനുവദിച്ചെങ്കിലും സംസ്ഥാനത്താകെ രാത്രിയാത്രയ്‌ക്ക്‌ നിയന്ത്രണം തുടരും. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയാണ്‌ നിയന്ത്രണം. അതേസമയം, ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ പ്രത്യേക അനുമതിയോടെ അന്തര്‍ജില്ലാ യാത്രയ്‌ക്കും ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്സി, ക്യാബ്‌ സര്‍വീസുകള്‍ക്കും അനുമതി നല്‍കി. അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ്സോണിലും നിബന്ധനകള്‍ പാലിച്ച്‌ വാഹനമോടാം. ചരക്കുവാഹനങ്ങള്‍ക്ക്‌ നിയന്ത്രണമില്ല. ഞായറാഴ്ചകളില്‍ പൊതു അവധി ആയിരിക്കും. കടകള്‍ തുറക്കാനോ വാഹനങ്ങള്‍ നിറത്തില്‍ ഇറക്കാനോ അനുവദിക്കില്ല.

അതേസമയം, റെഡ് സോണില്‍‌ കര്‍ശന നിയന്ത്രണങ്ങളും ഓറഞ്ച്, ഗ്രീന്‍ മേഖലകളില്‍ ഇളവുകളുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ട് പുറത്ത് വിട്ട ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ.

റെഡ് സോണില്‍ അനുവദിക്കുന്നവ

എംഎന്‍ആര്‍ഇജിഎ പ്രവൃത്തികള്‍ ഉള്‍പ്പെടെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വ്യാവസായിക, നിര്‍മാണ പ്രവര്‍ത്തനങ്ങളും, ഭക്ഷ്യസംസ്കരണ യൂണിറ്റുകളും ഇഷ്ടിക ചൂളകളും അനുവദനീയമാണ്.

വിത, വിളവെടുപ്പ്, സംഭരണം, വിപണനം തുടങ്ങി എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും അനുവദിക്കും.

മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഉള്‍നാടന്‍, സമുദ്ര മത്സ്യബന്ധനം എന്നിവയും അനുവദിക്കും.

വിപണനം ഉള്‍പ്പെടെ തോട്ടം മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും അനുവദനീയമാണ്.

എല്ലാ ആരോഗ്യ സേവനങ്ങളും (ആയുഷ് ഉള്‍പ്പെടെ) അനുവദിക്കും.

ബാങ്ക്, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.

പൊതുസംവിധാനങ്ങളായ വൈദ്യുതി, ജലം, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍റര്‍നെറ്റ് എന്നിവ പ്രവര്‍ത്തിക്കും. കൂടാതെ കൊറിയര്‍, പോസ്റ്റല്‍ സേവനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍, ഐടി, ഐടി സേവനങ്ങള്‍, കോള്‍ സെന്‍ററുകള്‍, കോള്‍ഡ് സ്റ്റോറേജ്, വെയര്‍ഹൗസിംഗ് സേവനങ്ങള്‍, ബാര്‍ബര്‍മാര്‍ ഒഴികെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവയും അനുവദിക്കും.

അവശ്യസാധനങ്ങളുടെ നിര്‍മാണ യൂണിറ്റുകളും ഉണ്ടാകും.

ഓറഞ്ച് സോണ്‍

റെഡ് സോണുകളില്‍ അനുവദിക്കപ്പെട്ടവയും അതിന് പുറമെ ഏതാനും ഇളവുകളുമാണ് നല്‍കുന്നത്.

ടാക്സികള്‍ അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ പാടുള്ളു.

നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ കൂടാതെ പരമാവധി രണ്ട് യാത്രക്കാര്‍. ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാം. മുന്‍കൂര്‍ അനുമതിയോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് വാഹനങ്ങളുടെ അന്തര്‍ ജില്ലാ യാത്രകളും അനുവദിക്കും.

ഗ്രീന്‍ സോണ്‍

ഗ്രീന്‍ സോണില്‍ റെഡ്, ഓറഞ്ച് സോണുകളിലെ ഇളവുകള്‍ക്ക് പുറമെ പൊതുഗതാഗതം അനുവദിക്കും.

ബസുകളില്‍ 50 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താം. ഡിപ്പോകളിലും 50 ശതമാനം സര്‍വീസുകള്‍ നടത്താം.

ചരക്ക് ഗതാഗതവും പാസില്ലാതെ അനുവദിക്കും.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,301 ആയി. 39,980 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 2644 പോസിറ്റീവ് കേസുകളും 83 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസിറ്റീസ് കേസുകളില്‍ 26 ശതമാനം പേര്‍ രോഗമുക്തരാകുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 384 മരണവും 3 മരമവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ മാത്രം 4122 കൊവിഡ് ബാധിതരാണുള്ളത്. ഗുജറാത്തില്‍ 5054 പോസിറ്റീസ് കേസുകളും 262 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 333 പോസിറ്റീവ് കേസുകളും 26 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗം പോസിറ്റീസ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത് അഹമ്മദാബാദിലാണ്.

Leave a Reply

Your email address will not be published. Required fields are marked *