അന്യമതസ്ഥനായ സഹോദരിയുടെ കാമുകന്‍റെ വെട്ടിയെടുത്ത തലയുമായി 22കാരന്‍ സ്റ്റേഷനില്‍

ജബല്‍പുര്‍: മധ്യപ്രദേശില്‍ സഹോദരിയുടെ കാമുകന്‍റെ വെട്ടിയെടുത്ത തലയുമായി 22കാരന്‍ പൊലീസ് സ്േറ്റഷനില്‍. ജബല്‍പുരില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

22കാരനായ ധീരജ് ശുക്ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാമങ്കര ഗ്രാമവാസിയായ ബ്രിജേഷ് ബര്‍മനെന്ന 35കാരനാണ് കൊല്ലപ്പെട്ടത്. കാമുകനെ കൊലെപ്പടുത്തി മിനിട്ടുകള്‍ക്കകം ധീരജിന്‍റെ സഹോദരി തൂങ്ങിമരിച്ചു.

ധീരജ് ബ്രിജേഷിന്‍റെ ഇരുകൈകളും വെട്ടിമാറ്റുകയും പിന്നീട് തലയറുക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ബ്രിജേഷിന്‍റെ വെട്ടിയെടുത്ത തലയും കോടാലിയുമായി ധീരജ് ജബല്‍പുര്‍ സ്റ്റേഷനിലെത്തി. ശരീരത്തിന്‍റെ ബാക്കി ഭാഗം എവിടെയാെണന്ന് പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.

കുടുംബത്തില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടുമാസം മുമ്ബാണ് അന്യമതസ്ഥനായ ബ്രിജേഷിനൊപ്പം ധീരജിന്‍റെ സഹോദരി ഒളിച്ചോടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ ഇരുവരെയും കണ്ടെത്തുകയും സ്വന്തം വീടുകളിലേക്ക് മടക്കി അയക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ബ്രിജേഷിനോട് വൈരാഗ്യം തോന്നിയ ധീരജ് കൊലെപ്പടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പലപ്പോഴും ഇരുവരും തമ്മില്‍ വഴക്കും അക്രമവും ഉണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ബ്രിജേഷിനെ പിന്തുടര്‍ന്ന് വയലില്‍വെച്ച്‌ ധീരജ് ആക്രമിക്കുകയായിരുന്നു.

ധീരജ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ശരീരത്തിന്‍റെ ബാക്കിഭാഗം പൊലീസ് കണ്ടെടുത്തു. ധീരജിനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *