അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷിന് മുൻകൂർ ജാമ്യമുണ്ടെന്നും കസ്റ്റഡിയിലെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും അഭിഭാഷകന്റെ പ്രതികരണം

സതീഷിന് താത്കാലികമായി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ ജാമ്യം അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് വന്നതും. 2 ലക്ഷം രൂപ വരുന്ന രണ്ട് ജാമ്യക്കാരെ ഹാജരാക്കി സതീഷിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ജാമ്യത്തിൽ വിടണമെന്നാണ് കൊല്ലം ജില്ലാ കോടതി പറഞ്ഞിട്ടുള്ളതെന്നും അഭിഭാഷകൻ മുനീർ പറഞ്ഞു. സതീഷിൻ്റെ വക്കാലത്ത് എടുത്തിരിക്കുന്നത് അഡ്വക്കേറ്റ് സി പ്രതാപചന്ദ്രൻ പിള്ളയാണ്. സതീഷിന് ഷാർജയിലെ ജോലി നഷ്മായി അതുകൊണ്ടു തന്നെ നാട്ടിലേക്ക് വന്നേ തീരൂ. പോലീസിന് കൈമാറുന്നത് സ്വാഭാവിക നടപടിയാണ്. ക്രൈം ബ്രാഞ്ച് എത്തിയ ശേഷം മാത്രമേ സതീഷിനെ ജാമ്യത്തിൽ വിട്ടയക്കാൻ സാധിക്കൂവെന്നും അഭിഭാഷകൻ പറഞ്ഞു. സതീഷിൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻപിള്ള പ്രതികരിച്ചു. മകളുടെ മരണത്തിൽ അന്വേഷണസംഘം ബന്ധപ്പെട്ടിട്ടില്ലെന്നും രാജശേഖരൻപിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *