സി.പി.ഐ യെ തകര്‍ക്കാന്‍ സി.പി.എം. ശ്രമം

മലപ്പുറം-കേരള രാഷ്ട്രീയത്തില്‍ സി.പി.ഐയെ തകര്‍ക്കാന്‍ ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ ശ്രമം. മലപ്പുറത്ത് സി.പി.ഐ. സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് നേതാവിനെ കൊണ്ട് സി.പി.ഐ. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചതിന് പിന്നില്‍ സി.പി.എം. ആണെന്ന സംശയം ബലപ്പെടുകയാണ്. കെ.എം.മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ സി.പി.ഐ ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് സി.പി.എമ്മിന്റെ ഒളിയമ്പിന് കാരണം. Read More …

രാഷ്ട്രീയ കൊലപാതകങ്ങള്‍ സര്‍ക്കാറിന്‍റെ സല്‍പേരിനെ ബാധിച്ചെന്ന് സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

മലപ്പുറം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച്‌ സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന്‍റെ സമാധാന അന്തരിക്ഷം ഇല്ലാതാക്കിയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊലപാതകങ്ങള്‍ക്ക് കൊട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നു. സര്‍ക്കാറിന്‍റെ സല്‍പേരിനെ കൊലപാതകങ്ങള്‍ പ്രതികൂലമായി ബാധിച്ചെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം മികച്ചതാണ്. വിമര്‍ശനങ്ങള്‍ കൂടി ഉള്‍കൊണ്ട് മുന്നോട്ട് പോകണം. Read More …

മഞ്ചേരിയില്‍ പീഡനശ്രമം തടയുന്നതിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നാടോടി ദമ്ബതികളുടെ മകള്‍ക്കാണ് വെട്ടേറ്റത്. അയൂബ് എന്നയാളാണ് കുഞ്ഞിനെ വെട്ടിയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് അയൂബ് മകളെ ആക്രമിച്ചതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അയൂബിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : മണ്ണാര്‍ക്കാട് നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പച്ച മാംസം വെട്ടിയത് കാണാതെ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെക്കുറിച്ച്‌ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. പ്രതികളെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് Read More …

ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന്‍ കളക്ടര്‍

മലപ്പുറം ; നിലന്പൂരില്‍ വ്യാജ ഏറ്റുമുട്ടലിലല്ല മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയുടെ അന്വേഷണ റിപ്പോര്‍ട്ട്. ആക്രമണത്തെ പോലീസ് പ്രതിരോധിച്ചപ്പോഴാണ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതെന്ന്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരിപ്പൂര്‍ യാത്രക്കാരുടെ ബാഗേജ് മോഷണം പോയത് ദുബൈയില്‍ നിന്ന്

കൊണ്ടോട്ടി: കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുളള സാധനങ്ങള്‍ മോഷണം പോയത് ദുബൈയില്‍ നിന്ന്. എയര്‍പോര്‍ട്ട് അഥോറിറ്റിയും,കരിപ്പൂര്‍ പോലീസും വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കരിപ്പൂരില്‍ വെച്ച് ബാഗേജുകള്‍ മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണെന്ന് ബാഗേജുരകള്‍ നഷ്ടമായതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ദുബൈയില്‍ നിന്ന് കരിപ്പരിലെത്തിയ യാത്രക്കാരില്‍ നിന്നാണ് ബാഗേജിലെ Read More …

ലഗേജ് നഷ്ടപെട്ട സംഭവം; വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനജേര്‍ ആനന്ദ് ശുഭറാം, സ്റ്റേഷന്‍ മാനേജര്‍ റസ അലി ഖാന്‍  എന്നിവരുമായി പികെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തി. ലഗേജ് നഷ്ടപെട്ടതായി വാര്‍ത്ത വന്നയുടന്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായി കുഞ്ഞാലിക്കുട്ടി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ എംപിയുമായി ചര്‍ച്ച നടത്തിയത്. എയര്‍പോര്‍ട്ട് Read More …

കരിപ്പൂരിലെ മോഷണം: സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി

കരിപ്പൂര്‍:കരിപ്പൂരില്‍ ബാഗേജ് മോഷ്ടിച്ച സംഭവം ഗൗരവത്തോടെ കാണുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. സി.സി.ടി.വി പരിശോധിച്ചതില്‍ നിന്ന് മോഷണത്തിെന്‍റ ദൃശ്യങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദുബൈ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതേ സമയം, ബാഗേജില്‍ നിന്ന് സാധനങ്ങള്‍ നഷ്ടമായ സമദ് കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ബാഗേജില്‍നിന്ന് വിലപിടിപ്പുള്ള Read More …