അസമിലെ വോട്ടിങ് യന്ത്രം അട്ടിമറി ; അടിയന്തര നടപടിയെടുക്കണമെന്ന്  പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: അസമില്‍ ബി.ജെ.പി നേതാവിന്‍റെ കാറില്‍ നിന്ന് വോട്ടു യന്ത്രം പിടികൂടിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ടാംഘട്ട നിയമസഭ വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാര്‍കണ്ടി ബി.ജെ.പി എം.എല്‍.എയും സ്ഥാനാര്‍ഥിയുമായ കൃഷ്ണേന്ദു പാലിന്‍റെ കാറില്‍നിന്ന് ഇ.വി.എം മെഷീന്‍ പിടികൂടിയത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടിങ് മെഷീന്‍ കൈകാര്യം ചെയ്യുന്ന രീതിയെ പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര അന്വേഷണം നടത്തണമെന്നും ഇ.വി.എം ഉപയോഗത്തെക്കുറിച്ച്‌ പരിശോധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *