ജെഎന്‍യുവില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: എംഫില്‍, പിഎച്ച്ഡി സീറ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ ജെഎന്‍യു(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല)വില്‍ പ്രക്ഷോഭം ശക്തമാകുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധവും മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സഹകരണത്തോടെ അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തന സ്തംഭനവുമാണ് നിലവില്‍ പുരോഗമിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിഷേധങ്ങള്‍ തുടരുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ യുജിസി ഗസറ്റിലെ മാനദണ്ഡളുടെ നടപ്പാക്കലിനെ Read More …

ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം

തിരുവനന്തപുരം:  ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യാഥാര്‍ഥ്യ ബോധത്തിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പല തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ട് മാസങ്ങളായി. ഏതു കാര്യവും അന്വേഷിക്കുന്നതിന് എതിര്‍പ്പില്ല. തങ്ങള്‍ എടുത്ത തീരുമാനത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയോ പുനഃപരിശോധിക്കുകയോ Read More …

നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവണര്‍ക്കു നിയമോപദേശം

ചെന്നൈ: തമിഴ്‌നാട് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവണര്‍ക്കു നിയമോപദേശം. അറ്റോര്‍ണി ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. അതേസമയം, ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തുസന്പാദന കേസില്‍ വിധി നാളെയോ മറ്റെന്നാളോ ഉണ്ടാകുമെന്നു സൂചനയുണ്ട്. എന്നാല്‍, എംഎല്‍എമാരെ കോടതിയില്‍ ഹാജരാക്കാമെന്നും എംഎല്‍എമാരുടെ സത്യവാങ്മൂലം കൈവശമുണ്ടെന്നും ശശികല പക്ഷം അറിയിച്ചു. 119 എംഎല്‍എമാര്‍ Read More …

ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാകമ്മീഷന്‍

തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാകമ്മീഷന്‍ അംഗം സുഷമ സാഹു. വിദ്യാര്‍ഥികളുടെ മൊഴിയെടുത്ത ശേഷമാണ് സുഷമ സാഹു പ്രതികരിച്ചത്.   ലോ അക്കാഡമിയില്‍ ഹിറ്റ്‌ലറെ പോലെയായിരുന്നു ലക്ഷ്മി നായരുടെ പെരുമാറ്റം. ആണ്‍കുട്ടികളുമായി സംസാരിക്കുന്ന പെണ്‍കുട്ടികളെ മോശക്കാരികളായി ചിത്രീകരിച്ചു. Read More …

150 രൂപയ്ക്കുവേണ്ടി 14കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി

കൃഷ്ണനഗര്‍: മദ്യപിക്കുന്നതിടെ 150 രൂപയ്ക്കുവേണ്ടിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദേബാശിഷ് ഭൗമിക് എന്ന 14കാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി എട്ടാം തിയതി രാത്രിയാണ് ഭൗമിക്കിനെ കൊലപ്പെടുത്തിയത്. അന്നേദിവസം ഭൗമിക്കും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ സുഹൃത്തുക്കളിലൊരാല്‍ ഭൗമികിന്റെ തലയ്ക്ക് Read More …

എംഎല്‍എയ്‌ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി കൊല്ലപ്പെട്ട നിലയില്‍

ലക്‌നൗ: സമാജ്വാദി പാര്‍ട്ടി എംഎല്‍എ അരുണ്‍ വര്‍മ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ യുവതി കൊല്ലപ്പെട്ട നിലയില്‍. സുല്‍ത്താന്‍പൂരിലെ യുവതിയുടെ വീടിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ഞായറാഴ്ചയാണ് ജയ്‌സിങ്പുരിലെ െ്രെപമറി സ്‌കൂളിന് സമീപത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കഴുത്തിന് ചുറ്റുമുള്ള അടയാളം എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെ ലക്ഷണമാണെന്ന് പോലീസ് പറഞ്ഞു. Read More …

സര്‍ക്കാറിനെ വിടാതെ വി.എസ്; ലോ അക്കാദമിയുടെ അധികഭൂമി എത്രയും വേഗം തിരിച്ചുപിടിക്കണം

തിരുവനന്തപുരം: സമരം ഒത്തുതീര്‍പ്പായെങ്കിലും ലോ അക്കാദമിയെയും സര്‍ക്കാറിനെ വിടാതെ വി.എസ് അച്യുതാന്ദന്‍. അക്കാദമിയുടെ കൈവശം അധിക ഭൂമിയുണ്ടെങ്കില്‍ എത്രയും വേഗം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് വി.എസ് റവന്യു മന്ത്രിക്ക് കത്ത് നല്‍കി. സെക്രട്ടറിയേറ്റിന് സമീപത്തെ ഫല്‍റ്റ് നിര്‍മ്മാണവും കച്ചവടവും പരിശോധിക്കണമെന്നാവശ്യപ്പെടുന്ന വി.എസ് ശക്തമായ നടപടിയാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുന്നരീതിയില്‍ വളര്‍ന്നുവന്ന ലോ അക്കാദമി സമരം ഒത്തു Read More …

ഗവര്‍ണര്‍ ചെന്നൈയില്‍; പനീര്‍ശെല്‍വവുമായും ശശികലയുമായും കൂടിക്കാഴ്ച നടത്തും

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ ഗവര്‍ണറെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം സ്വീകരിച്ചു. ഇന്ന് വൈകിട്ട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വവുമായും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുമായും കൂടിക്കാഴ്ച നടത്തും. പനീര്‍ശെല്‍വവുമായാണ് ഗവര്‍ണര്‍ ആദ്യം കൂടിക്കാഴ്ച നടത്തുക. വൈകിട്ട് അഞ്ചിനാണ് കൂടിക്കാഴ്ച. ഏഴരക്കാണ് ശശികലയ്ക്ക് കൂടിക്കാഴ്ച്ചയ്ക്കുള്ളസമയം അനുവദിച്ചിരിക്കുന്നത്. വിവാദ സാഹചര്യങ്ങള്‍ രൂപപ്പെട്ടതുമുതല്‍ Read More …