കരുണാനിധിയുടെ സുഖവിവരം അന്വേഷിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ രോഗവിവരത്തെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദാംശങ്ങള്‍ തിരക്കി. കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനെയും കനിമൊഴിയെയും അദ്ദേഹം ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തിരക്കിയത്. ഇക്കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കരുണാനിധിക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഒരുക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അദ്ദേഹം രോഗമുക്തി നേടാന്‍ Read More …

ഹിന്ദുത്വം നിലനിര്‍ത്തണമെങ്കില്‍ ഹിന്ദു ദമ്ബതികള്‍ക്ക് കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണം; ബിജെപി എംഎല്‍എ

ലഖ്നൗ: ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് ഹിന്ദു ദമ്ബതികള്‍ക്ക് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്രസിംഗ്. ദൈവത്തിന്റെ വരദാനമാണ് കുട്ടികളെന്നും ഹിന്ദുത്വം നിലനിര്‍ത്താന്‍ ഹിന്ദു ദമ്ബതികള്‍ കുറഞ്ഞത് അഞ്ച് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നുമായിരുന്നു സുരേന്ദ്ര സിംഗിന്റെ പ്രസ്താവന. ‘എല്ലാ ഹിന്ദു ദമ്ബതിമാര്‍ക്കും അഞ്ച് കുട്ടികളെങ്കിലും വേണമെന്നാണ് എല്ലാ ആത്മീയ നേതാക്കളുടേയും ആഗ്രഹം. Read More …

സഭാ പീഡനം: ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല,ആഗസ്‌റ്റ് ആറുവരെ അറസ്‌റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു

ന്യൂഡല്‍ഹി: കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല.ഹര്‍ജി പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന് ശേഷം മാത്രമേ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയൂ. കോടതി കേസ് വിധി പറയാനായി ആഗസ്‌റ്റ് ആറിലേക്ക് Read More …

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം കരുണാനിധിയുടെ (94) ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ അദ്ദേഹം സ്വന്തം വസതിയിലാണുള്ളത്.

അവകാശങ്ങള്‍ക്കായി അധ്യാപകര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധം സംഘടിപ്പിച്ചു

ലക്‌നൗ: സ്ഥിര നിയമനം ലഭിക്കുന്നതിനും ശമ്ബള വര്‍ധനവ് നടപ്പാക്കുന്നതിനുമായി ലക്‌നൗവില്‍ നൂറ് കണക്കിന് താല്‍കാലിക അധ്യാപകര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധം സംഘടിപ്പിച്ചു. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെതിരെ താല്‍ക്കാലിക അധ്യാപകര്‍ ആണ്‍-പെണ്‍ വ്യത്യാസല്ലാതെ തലമുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധിച്ചത്. താല്‍കാലിക അധ്യാപകരുടെ സംഘടനയായ യുപി ശിക്ഷമിത്ര സംഘിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച്‌ കഴിഞ്ഞ 50 ദിവസത്തിലേറെയായി Read More …

ശബരിമലയില്‍ നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് എന്തിനെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീകളുടെ ശബരിമല പ്രവേശന വിഷയത്തില്‍ വീണ്ടും നിര്‍ണായക ചോദ്യമുയര്‍ത്തി സുപ്രീംകോടതി. സ്ത്രീകളെ ശബരിമലയില്‍ നിന്നും എന്തിനാണ് മാറ്റിനിര്‍ത്തുന്നതെന്ന് കോടതി ചോദിച്ചു. ഭരണഘടനയനുസരിച്ച്‌ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സ്ത്രീകള്‍ക്ക് തുല്യമായ പരിഗണനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിേ·ല്‍ നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയത്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആരാധനാലയം തുറന്നുകൊടുക്കാന്‍ Read More …

ബിജെപിയെ താഴെയിറക്കണം; പ്രധാനമന്ത്രി സ്ഥാനവും നല്‍കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

അധികാരത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കാന്‍ പ്രധാനമന്ത്രി സ്ഥാനമടക്കം പ്രതിപക്ഷത്തിന് നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാക്കളില്‍ ആരെയും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബിജെപി ഒരു തവണ കൂടി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി സ്ഥാനമടക്കം ഇപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് നല്‍കുന്നത്. കോണ്‍ഗ്രസ് ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ Read More …

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് പൗരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരനെ സുരക്ഷ സേന വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു പാക് പൗരനു മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ലെന്നും ബിഎസ്‌എഫ് നടത്തിയ വെടിവയ്പില്‍ പാക് പൗരന്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്നും സൈന്യം പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ Read More …